Tuesday, November 17, 2009

സ. പിണറായിക്കെതിരായ ഇ-മെയിൽ വീട്

. പിണറായിയെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിച്ച ഇ-മെയിൽ വീട്

സ. പിണറായി വിജയന്റേതെന്നു പറഞ്ഞ് ഒരു മണിമാളികയുടെ ചിത്രമടക്കമുള്ള ഒരു ഇ-മെയിൽ സന്ദേശം ഏതോ കുബുദ്ധികൾ ഏതാനും ദിവസം മുമ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ആരോ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ വീട് ഒരു വിദേശ മലയാളിയുടേതാണെന്നു കണ്ടെത്തി. സ. പിണറായി മാനനഷ്ടത്തിനു കേസു കൊടുക്കുന്നതായും അറിവായിട്ടുണ്ട്. സ. പിണറായിയെക്കുറിച്ച് എന്തുപറഞ്ഞാലും വിശ്വസിയ്ക്കാൻ തയ്യാറെടുത്തിരിയ്ക്കുന്നവർക്ക് ആഹ്ലാദിയ്ക്കാൻ ഇതു ധാരാളമാണ്. സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഇതിനു മുമ്പും ദുഷ്ടബുദ്ധിയോടെയുള്ള പല ഇ-മെയിൽ പ്രചരണങ്ങളും നടന്നിട്ടുണ്ട്. സാധാരണ ഇത്തരം മെയിലുകൾ കിട്ടിയാൽ കിട്ടുന്നവർ ഉടൻ തന്നെ അതിന്റെ സത്യാസത്യങ്ങൾ അറിയാതെ മറ്റുപലർക്കുമായി അതു ഫോർവേർഡു ചെയ്യാറുണ്ട്.

അങ്ങനെ മുമ്പു പ്രചരിച്ചിട്ടുള്ള മെയിലുകളിൽ പലതും ഇത്തരത്തിൽ സത്യവുമായി ബന്ധമില്ലാത്തതായിരുന്നിരിയ്ക്കാം. പക്ഷെ ലക്ഷക്കണക്കിനാളുകൾ അതു വിശ്വസിച്ചു പോയിട്ടുണ്ട്. പ്രത്യേകിച്ചും സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഉള്ള ഇത്തരം മെയിലുകൾ പാർട്ടി സഖാക്കൾക്കാണ് കൂടുതലും അയച്ചു കൊടുക്കാറുള്ളത്. ഇത് ആദ്യമാദ്യം കിട്ടുന്ന പാർട്ടി അനുഭാവികളും പാർട്ടി അംഗങ്ങളും സ്വാഭാവികമായും മറ്റു പാർട്ടി സഖാക്കൾക്ക് ഫോർവേർഡു ചെയ്യും. അങ്ങനെ പാർട്ടി അനുഭാവികൾക്കിടയിൽതന്നെ പാർട്ടിക്കെതിരെ വികാരം വളർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഇന്റെർനെറ്റ് കളികൾ. ഇത്തരക്കാരെ കണ്ടു പിടിച്ച് മതിയായ താക്കീതു നൽകുന്നത് ഇന്റെർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ആവശ്യമാണ്.

രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും ബന്ധപ്പെടുത്തി തമാശയ്ക്കു ചില മെയിലുകൾ തയ്യാറാക്കി പ്രചരിപ്പിയ്ക്കുന്ന പതിവുണ്ട് ഇന്റെർ നെറ്റ് ലോകത്ത്. പക്ഷെ അതൊക്കെ എല്ലാവരും തമാശയായി കണ്ട് ആസ്വദിയ്ക്കാറുമുണ്ട്. ചിലതൊക്കെ കാണുകയും വായിക്കുകയും ചെയ്താൽ ചിരിച്ചു കുടൽമാല കലങ്ങും അതു തയ്യാറാക്കിയവരെ മനസാ അഭിനന്ദിച്ചു പോകും.

പക്ഷെ അടുത്തകാലത്തായി സി.പി.ഐ (എം) -നെയും അതിന്റെ നേതാക്കളെയും തെരഞ്ഞു പിടിച്ച് ആക്ഷേപിയ്ക്കാനുള്ള പ്രവണത കണ്ടു വരുന്നുണ്ട്. ഇത്തരം വിലകുറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഇത്തരക്കാർ തയ്യാറാകണം. ഇങ്ങനെ വരുന്ന മെയിലുകൾ കിട്ടിയുടൻ അതു മറ്റുള്ളവർക്കു ഫോർവേർഡു ചെയ്യുന്നത് ഒഴിവാക്കണം. മാർക്സിസ്റ്റു വിരോധം അന്ധമായി വച്ചു പുലർത്തുന്നവർക്ക് കടി തീരാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. പാർട്ടിക്കെതിരെ എഴുതാം, പ്രസംഗിയ്ക്കാം, മറ്റു പാർട്ടികളിൽ പ്രവർത്തിയ്ക്കാം, പുതിയ പാർട്ടി ഉണ്ടാക്കാം, പാർട്ടിക്ക് വോട്ടു ചെയ്യാതിരിയ്ക്കാം തുടങ്ങി പല മാർഗ്ഗങ്ങളും അവലംബിയ്ക്കാം. പക്ഷെ ഇമ്മാതിരി വിലകുറഞ്ഞ പരിപാടികൾ അനുവർത്തിക്കരുത്.

ഇവിടെ പാർട്ടിക്കും അതിന്റെ നേതാക്കൾക്കും എതിരെ ചാടിപ്പൊടിയ്ക്കുന്ന ബ്ലോഗർമാരുണ്ടല്ലോ; അതവരുടെ സ്വാതന്ത്ര്യം. പക്ഷേ ഇത്തരം വ്യാജ പ്രചരണങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തുണ്ട് പറയാൻ? ഒന്ന് അപലപിയ്ക്കാനുള്ള മര്യാദയെങ്കിലും കാണിയ്ക്കുമോ? അതോ സി.പി. ഐ(എം) -നും പ്രത്യേകിച്ച് അതിന്റെ നേതാവായ സ. പിണറായി വിജയനും എതിരെ ആർക്കും എന്തും പറയാമെന്നോ? അഭിപ്രായം അറിയാൻ താല്പര്യമുണ്ട് !

Tuesday, November 10, 2009

ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠം

പറയാതെ വയ്യ!

പെട്ടെന്ന് എഴുതി പ്രസിദ്ധീകരിയ്ക്കുന്നതിനാൽ അക്ഷരത്തെറ്റു കണ്ടെത്തുന്നവർ ദയവായി ചൂണ്ടി കാണിയ്ക്കുക.

സി.പി.എം ഇനിയും പാഠം പഠിയ്ക്കണം

ഒരു പാർട്ടി വിരുദ്ധ ലേഖനം എഴുതുന്നതിലുള്ള വിഷമത്തോടെ,

കണ്ണൂർ, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിച്ചതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ എൽ.ഡി.എഫ് പ്രത്യേകിച്ച് സി.പി.എം ഇതിൽനിന്നും പാഠം പഠിയ്ക്കരുതെന്ന് ഇതിനർത്ഥമില്ല. മാധ്യമങ്ങളുടെ സ്വാധീനം കേരളത്തിൽ വളരെ കൂടുതലാണെന്നും പൊതുവെ മാധ്യമങ്ങൾ ഇടതുപക്ഷവിജയം കാംക്ഷിയ്ക്കുന്നവരല്ലെന്ന് അറയാം. എന്നിട്ടും അതിനെ അതിജീവിയ്ക്കാൻ പറ്റുന്ന തന്ത്രങ്ങളൊന്നും സി.പി.എമ്മിനോ. എൽ.ഡി.എഫിനോ ആവിഷ്കരിയ്ക്കാൻ കഴിയുന്നില്ല.

ജനവികാരം എന്തുതന്നെ ആയാലും ഉപതെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിയ്ക്കുവാൻ കഴിയുന്ന സംഘടനാസംവിധാനം യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിനു വളരെ കൂടുതലായുണ്ട്. എന്നിട്ടൂം തോൽക്കുകയാണ്. ഇനി വരാനിരിയ്ക്കുന്ന നിയമസഭാതെരഞ്ഞെ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പാരമ്പര്യമനുസരിച്ച് സ്വാഭാവികമായും യു.ഡി.എഫേ വിജയിക്കൂ. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മൊത്തത്തിൽ വരുമ്പോൾ അല്പം മെച്ചം യു.ഡി.എഫിനു ലഭിച്ചുകൂടെന്നില്ല.

വിജയിക്കാൻ ഒന്ന് ആഞ്ഞു പിടിച്ചില്ലെന്നല്ല. പക്ഷെ ഗുണപ്പെട്ടില്ല. കുടുംബ യോഗങ്ങളൊക്കെ വിജയമായിരുന്നത്രേ. വീട്ടിൽ ചെന്നാൽ ആളുകൾ സന്തോഷത്തോടെ വരവേൽക്കും. പക്ഷെ വോട്ടു കിട്ടണമെന്നില്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ കുടുംബയോഗങ്ങൾ വിളിയ്ക്കുന്നത് പോലും നിരർത്ഥകമാണ്. എന്നാണു കാണുന്നത്. എന്നാൽ ചോദിയ്ക്കും ഇതിനപ്പുറം ഇനി എന്തൊക്കെയാണു ചെയ്യാനുള്ളതെന്ന്‌. പരമ്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ ഇടതുപക്ഷത്തിന് ഇനിയൂള്ള കാലം വിജയിക്കാനാകില്ല..

എന്നാൽ മനോമനൻ ഈ ഉപതെരഞ്ഞെടുപ്പിന്റെ പച്ഛാത്തലത്തിലും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന്റെ അനുഭവം വച്ചും പറയുന്നത്, പരാജയ കാരണങ്ങൾ വിലയിരുത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുകയാണ്. ഇതു നയത്തിന്റെയോ, ഭരണപരാജയത്തിന്റെയോ, എതിർ പ്രചരണങ്ങളുടെയോ പ്രശ്നമൊന്നുമല്ല. സത്യത്തിൽ കഴിഞ്ഞ കുറെ നാളുകളായി സി.പി.എം നേതാക്കൾ ജനങ്ങളിൽ നിന്നും അകലുകയും കോൺഗ്രസ്സുകാർ ജനങ്ങളുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നു എന്നത് ഒരു യാത്ഥാർത്ഥ്യമാണെന്നു തിരിച്ചറിഞ്ഞേ മതിയാകൂ.

ജനങ്ങളിൽ നിന്നു മാത്രമല്ല പാർട്ടീ അണികളിൽ നിന്നുതന്നെ സി.പി.എം നേതാക്കൾ വളരെ അകലെയാണ്. അണികളോടും ജനങ്ങളോടും അടുത്തുനിന്നു സംസാരിയ്ക്കുന്നതുതന്നെ അവർക്കിഷ്ടമല്ല. മിക്കവരും വിലകൂടിയ കാറുകളിൽ നിന്നു പുറത്തിറങ്ങാറുതന്നെ ഇല്ല. കോൺഗ്രസ്സുകാർ വിലപിടിപ്പുള്ള കാറുകളിൽ സഞ്ചരിയ്ക്കുന്നവരും രാജകീയ ജീവിതം നയിക്കുന്നവരും ആണെങ്കിലും ജനങ്ങളോടും പ്രത്യേകിച്ച് അണികളോടും -കാപട്യമാണെങ്കിലും- നല്ല സൌഹൃദം പുലർത്തുന്നു. എവിടെയും ഓടിയെത്തുന്നു.

കോൺഗ്രസ്സിന്റെ ജനപ്രതിനിധികൾ വയറ്റുനേർച്ചയ്ക്കും നൂലുകെട്ടിനും പോലും എത്തുമ്പോൾ സി.പി.എം. നേതാക്കൾക്കു മരണത്തിനു പോകാൻ പോലും സമയമില്ല. അല്ലെങ്കിൽതന്നെ ഉപയോഗ ശൂന്യമായ പാർട്ടിപരിപാടികൾ ഒഴിഞ്ഞ സമയവും ഇല്ലല്ലോ. എങ്ങനെ പാർട്ടീ അണികളെ ബുദ്ധിമുട്ടിയ്കാ‍മെന്നും സധാരണ പാർടി പ്രവർത്തകരെ കടബാദ്ധ്യതയിൽ ആക്കാമെന്നും വർഷങ്ങളായി ഗവേഷണം നടത്തിക്കൊണ്ടിരിയ്ക്കുന്ന ഒരു പാർട്ടിയാണ് സി.പി.എം.

എന്തൊക്കെ പറഞ്ഞാലും ഒരു പാവപ്പെട്ടവന്റെ വീട്ടിൽ ഒരു എം.പിയോ , എം.എൽ.എ യോ ഒക്കെ ഒരു വിശേഷത്തിനു ചെല്ലുന്നത് അവർക്കു സന്തോഷകരം തന്നെ ആയിരിയ്ക്കും അതൊന്നും ഇപ്പോകൾ സി.പി.എം കാർ ചെയ്യുന്നതേയില്ല. അണികളെ തന്നെ എന്തെങ്കിലും കാര്യത്തിനു ചെന്നാൽ കടിച്ചു കീറാൻ നിൽക്കും. എപ്പോഴും മസ്സിലും പിടിച്ചാണു നടപ്പ്. അതൊന്നും ഇനി ജനങ്ങളോടൂ വേണ്ട, പാർട്ടി അണികളോടും വേണ്ട. നിങ്ങൾ വ്യക്തിപരമായി സുഖഭോഗങ്ങളൊക്കെ കിട്ടുന്നെങ്കിൽ അനുഭവിച്ചോളൂ. പക്ഷെ പാർട്ടി പ്രവർത്തകരെയും, ജനങ്ങളെയും കണ്ടാലൊന്നു ചിരിയ്ക്കാൻ പോലും താല്പര്യമില്ലെങ്കിൽ നിങ്ങൾക്കു പറ്റിയതു രാഷ്ട്രീയമല്ല.

എന്തൊക്കെ പറഞ്ഞാലുംസി.പി.എം തന്നെ ഇന്ത്യയിലെ ഏറ്റവും നല്ല പാർട്ടി. അതുകൊണ്ടു തന്നെ ആ പാർട്ടിയിൽ നിന്നും, അതിന്റെ നേതാക്കളിൽനിന്നും, അവർ ഭരണത്തിൽ ഇരിയ്ക്കുമ്പോൾ ആ ഭരണത്തിൽ നിന്നും ജനങ്ങൾ കൂടുതൽ പ്രതീക്ഷിയ്ക്കും. കേരളത്തിൽ തുടർച്ചയായി ഭരണം കിട്ടിയില്ലെന്നും അതുകൊണ്ടു പാർട്ടി ആഗ്രഹിയ്ക്കുമ്പോലെ ജനങ്ങൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെന്നും പറഞ്ഞാൽ അതിൽ കുറച്ചു വാസ്തവം ഉണ്ട് എന്നു വാദത്തിനു വേണ്ടി പറയാം.

എന്നാൽ ബംഗാളിലോ? പത്തു മുപ്പതു കൊല്ലക്കാലം പാവപ്പെട്ടവന്റെ പാർട്ടി ഭരിച്ചിട്ട് ഇന്നും അവിടെ ചേരികളിലും ചെറ്റക്കുടിലുകളിലും, തെരുവുകളിലും വിശപ്പിന് ആഹാരമില്ലാതെ, ഉടുതുണിയ്ക്കു മറുതുണിയില്ലാതെയും, കുടിവെള്ളമില്ലാതെയും പാവങ്ങൾ ഇന്നും കഴിയുന്നു . അവർക്കു ഒരുഗതിയും പരഗതിയും ഉണ്ടായില്ല. ഇതിനകം എന്തെല്ലാം ചെയ്യാമായിരുന്നു, അവിടെ! ചെയ്തോ?

എന്നു പറഞ്ഞാൽ ബംഗാളിൽ ഈ പാർട്ടി ഇക്കാലമത്രയും ആർക്കുവേണ്ടിയാണു ഭരിച്ചതെന്നു ചോദിയ്ക്കുന്ന മനോമനം പാർട്ടി വിരുദ്ധനല്ല. പാർട്ടിയിൽ നിന്നും അടിച്ചെറ്റിയാലും പുറത്തു പോകാത്ത അടിയുറച്ച സി.പി.എം കാരനാണ്. പാർട്ടിയ്ക്കെതിരെയുള്ള പ്രചരണങ്ങളെ പ്രതിരോധിയ്ക്കുന്നതിൽ ബ്ലോഗിലൂടെയാണെങ്കിലും മറ്റെഴുത്തുകളിലൂടെയാണെങ്കിലും, പ്രസംഗങ്ങളിലൂടെയാണെങ്കിലും ചെറിയപങ്കൊക്കെ വഹിച്ചു പോരുന്ന ആളാണ് ഈ മനോമനൻ. ഇനിയും അത് അങ്ങനെ ആയിരിയ്ക്കുകയും ചെയ്യും.

ഒരു ഉപതെരഞ്ഞെടുപ്പുകൊണ്ടൊന്നും ലോകം അവസാനിയ്ക്കുന്നുമില്ല. ഇനി നാളെ വരാനിരിയ്ക്കുന്ന കുറെ തെരഞ്ഞെടുപ്പുകളിൽ തോറ്റാലും സി.പി.എം അങ്ങ് ഇല്ലാതാകാനൊന്നും പോകുന്നില്ല. ഇല്ലാതായിക്കൂടല്ലോ. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല. അതുകൊണ്ടുതന്നെ സി.പി.എം നിലനിന്നേ പറ്റൂ. അത് എല്ലാവർക്കും അറിയാം. ജനങ്ങൾക്കിവിടെ സി.പി.എം വേണം എന്നാൽ വോട്ട് ഒട്ടു കൊടുക്കുകയുമില്ല എന്ന നിലയിലേയ്ക്കാണു കാര്യങ്ങൾ.

അതുപോലെ മറ്റൊന്ന് തെരഞ്ഞെടുപ്പിനെ ആത്മ വിശ്വാസത്തോടെ നേരിടണം എങ്കിലും തെരഞ്ഞെടുപ്പിനു മുൻപ് വിജയം സംബന്ധിച്ച് അതിരു കടന്ന അവകാശ വാദങ്ങൾ ഉന്നയിക്കുന്ന സ്വഭാവം എല്ലാ പാർട്ടിക്കാരും ഉപേക്ഷിയ്ക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പുകഴിയുമ്പോൾ തോറ്റാൽ പിന്നെ ജനങ്ങൾക്കു മുന്നിൽ അപഹാസ്യരാകും. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിനു മുൻപ് എല്ലാ മുന്നണിക്കളും വിജയം ഉറപ്പിച്ച് അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ ആരെങ്കിലും ഒരു കൂട്ടർ വിജയിച്ചേ പറ്റൂ എന്നിരിക്കെ തെരഞ്ഞെടുപ്പിനു മുൻപ് ഞങ്ങൾ വിജയിക്കുമെന്നു ആരായാലും അല്പം മയത്തിൽ പറയുന്നതാണു നല്ലത്.

എന്തായാലും സി.പി.എം നയങ്ങളിലും പരിപാടികളിലും എന്നതിലുപരി പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയേ മതിയാകൂ. താഴെ കിടയിൽ പ്രവർത്തിയ്ക്കുന്ന സജീവ പാർട്ടി അണികളെക്കാൾ ഇന്ന് പാർട്ടിയെ കൊണ്ടുള്ള നേട്ടം ആംചെയർ വിപ്ലവകാരികൾക്കാണെന്നതും കാണണം. ഈ ആംചെയർ വിപ്ലവകാരികൾ ഇരിയ്ക്കുന്നതാകട്ടെ ചിന്ത, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണ ശാലകളിലും, കൈരളി ചാനലിലും, പിന്നെ പാർട്ടി ജില്ലാ കമ്മിറ്റി മുതൽ മേലോട്ടു സംസ്ഥാൻ ദേശീയ ഓഫീസുകളിലുമാണ്. അവിടെയൊക്കെ ജോലിനോക്കുന്ന പലതരം ജീവനക്കാരാണ്. അതിൽ നല്ലൊരു പങ്കും നേതാക്കളുടെ ബന്ധുക്കൾ. പിന്നെ പാർട്ടി വിരുദ്ധരും. എല്ലവർക്കും നല്ല ശമ്പളം.

വിവിധ തലങ്ങളിലുള്ള പാർട്ടി സഖാക്കളെ പിഴിഞ്ഞൂണ്ടാക്കുന്ന പണം കൊണ്ട് പാർട്ടിയുടെ പ്രസിദ്ധീകരണ ശാലകളും, ചാനലുകളും, ആസ്ഥാനമന്ദിരങ്ങളുമൊക്കെ സാമ്പത്തികമായി ആയുഷ്കാലം സുരക്ഷിതമാക്കുന്ന നടപടികളിലാണിപ്പോൾ പാർട്ടി. പാവപ്പെട്ട പാർട്ടി പ്രവർത്തകർക്ക് ഒരു ഗതിയും മറുഗതിയും ഇല്ല. ജനങ്ങളുടെ സ്ഥിതിയും തഥൈവ. പാർട്ടി പ്രസിദ്ധീകരണങ്ങൾ വാങ്ങി വയ്ക്ജുന്നതല്ലാതെ ആരും വായിക്കുന്നതുമില്ല.

അതുപോലേ ഇന്നു പാർട്ടിയിൽ എൽ. സി തൊട്ട് മേലോട്ട് നേതാക്കളാകണമെങ്കിൽ വക്കീലന്മാർ ആകണമെന്ന സ്ഥിതിയാണ്. അല്ലെങ്കിൽ മറ്റുതരത്തിൽ ഉയർന്ന ബിരുദങ്ങൾ വേണം. എൽ.സി വരെ എല്ല വിഭാഗങ്ങൾക്കുമൊരു വിധമെങ്കിലും പങ്കാളിത്തം ലഭിയ്ക്കും. എന്നാൽ ഏരിയാ കമ്മിറ്റികൾ മുതൽ പരിശോധിച്ചാൽ കൂടുതൽ പേരും വക്കീലന്മാരോ, ഉയർന്ന വിദ്യാസമ്പന്നരോ, കാശുള്ളവരോ ആയിരിയ്ക്കും. താഴെ കിടയിൽ പ്രവർത്തിയ്ക്കുന്ന പാവപ്പെട്ട സഖാൽക്കൾക്കു എത്ര കഴിവുണ്ടെങ്കിലും നേതൃസ്ഥാനങ്ങളിലൊന്നും വരാൻ കഴിയുന്നില്ല. അതുമൊക്കെ പാർട്ടി ജനങ്ങളിൽ നിന്ന് അകലാൻ കാരണമാണ്.

രാഷ്ട്രീ നേതൃസ്ഥാനങ്ങൾ എല്ലാം വക്കീലന്മാർക്കും അഭ്യസ്ഥവിദ്യർക്കും പെൻഷൻ പറ്റി വരുന്ന യൂണിയൻ നേതാക്കൾക്കുമായി തീറെഴുതി കൊടുക്കുന്ന സമ്പ്രദായം പാർട്ടി അവസാനിപ്പിയ്ക്കണം. എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകണം.അടിമുടി മാറണമെന്നുമാത്രം ചുരുക്കി പറയുന്നു. ഇത് തുറന്നെഴുതാൻ ഉപതെരഞ്ഞെടുപ്പു ഫലം ഒരു നിമിത്തമാ‍ക്കുന്നുവെന്നേയുള്ളൂ. നേരത്തേ എഴുതാൻ ഇരുന്നതുതന്നെ.

ഇതു വായിച്ച് ഈ യുള്ളവൻ പാർട്ടിയുടെ അനുകൂല ശത്രുവോ, ജനശക്തി ഗ്രൂപ്പോ, പാർട്ടി വിരുദ്ധനോ എന്തിനു വി.എസ് പക്ഷപാതി എന്നു പോലുമോ ആരും ധരിയ്ക്കരുതെന്ന് അഭ്യർത്ഥിയ്ക്കുന്നു. പിണറായിയെയും ശക്തമായി പിന്തുണയ്ക്കുന്ന, വി.എസും പിണറായിയും എല്ലാം പാർട്ടിയ്ക്കു വിധേയപ്പെട്ട് പ്രവർത്തിക്കണമെന്നു വിശ്വസിയ്ക്കുന്ന അടിയുറച്ച സി.പി.എം കാരൻ തന്നെ മനോമനൻ. ഇനി അല്ലെന്നാരെങ്കിലും ധരിച്ചാലും ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. പറഞ്ഞെന്നു മാത്രം!

Friday, November 6, 2009

തെരഞ്ഞെടുപ്പിനു ശേഷം പറയാൻ പോകുന്നത്.....

തെരഞ്ഞെടുപ്പിനു ശേഷം പറയാൻ പോകുന്നത്.....

തെരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ ചർച്ചകളും പ്രസംഗങ്ങളും പ്രസ്താവനകളും വച്ചു നോക്കിയാൽ ഒരു മുന്നണികളും തോൽക്കില്ല.

ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് ആവശ്യം തന്നെ. പക്ഷെ തെരഞ്ഞെടുപ്പിൽ ആരെങ്കിലും ഒരാൾ ജയിക്കണമല്ലോ!

ഇനി ജയിച്ചു കഴിഞ്ഞാൽ പിന്നെ തോൽക്കുന്നവർ ആരായാലും തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങുകയും പുതിയ വ്യാഖ്യാനങ്ങൾ കണ്ടുപിടിയ്ക്കുകയുമാണു ചെയ്യുന്നത്.

ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചുവെന്നിരിയ്ക്കട്ടെ;

എന്തായിരിയ്ക്കും എതിരാളികൾ ആരോപിയ്ക്കുക?

തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ നേടിയ വിജയം എന്നായിരിയ്ക്കും ആരോപണം.

കേന്ദ്ര ഗവർണ്മെന്റിനെതിരെയുള്ള വിധിയെഴുത്താണെന്നോ, സംസ്ഥാന ഗവർണ്മെന്റിന് അനുകൂലമായ വിധിയെഴുത്താണെന്നോ അവർ സമ്മതിച്ചു കൊടുക്കില്ല. അങ്ങേയറ്റം പോയാൽ സ്ഥാനാർത്ഥിനിർണ്ണയത്തിലെ അപാകത കൊണ്ടു തോറ്റു എന്നെങ്ങാനും ഒരു വാദഗതി ഉന്നയിച്ച് തടിതപ്പും.

തോൽക്കുന്നവർ ഒരിയ്ക്കലും പരാജയത്തിനു കാരണമുണ്ടെന്നു പിന്നെ സമ്മതിയ്ക്കാറേയില്ല. അങ്ങു തോറ്റു; അത്രതന്നെ!

ഇനി ഈ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാലോ?

അതു സംസ്ഥാന ഗവർണ്മെന്റിനെതിരെയുള്ള വിധിയെഴുത്തെന്ന് ഉറപ്പിച്ചു പറയും. കേന്ദ്രത്തിന് അനുകൂലമായതെന്നും പറയും.

സത്യത്തിൽ ഇതു വല്ലതുമാണോ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കുക? പ്രത്യേകിച്ചും ഉപതെരഞ്ഞെടുപ്പിൽ.

ഒരുപാടു ഘടകങ്ങൾ ജയപരാജയങ്ങളെ സ്വാധീനിയ്ക്കും. സ്ഥാനാർത്ഥിയാര്, ഓരോ സ്ഥാനാർത്ഥിയ്ക്കും വേണ്ടി നടന്ന പ്രവർത്തനങ്ങൾ, പ്രചരണങ്ങൾ എന്നിവയ്ക്കും ഇതിൽ വലിയൊരു പങ്കുണ്ട്. അതുപോലെ ഒരുപാടു കാര്യങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കാം.

എന്തായാലും തോൽക്കുന്നവർ തോൽ വി അംഗീകരിക്കില്ലെങ്കിലും വിജയിയുടെ വിജയം അംഗീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട സമിതിയിലേയ്ക്ക് പോകാൻ അനുവദിയ്ക്കുന്നതു ഭാഗ്യം! എന്തെങ്കിലും കാരണം കിട്ടിയാൽ കോടതിയിൽ പോയെന്നും വന്നുകൂടെന്നില്ലതാനും!

എന്തായാലും ഇന്ത്യൻ ജനാധിപത്യം കൂടുതൽ ശക്തിപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. പക്ഷെ ജനാധിപത്യത്തെ തകിടം മറിയ്ക്കുന്ന ഗ്രൂപ്പുകൾ വളർന്നു വളരുകയും ശക്തിപ്പെടുകയും ചെയ്യുന്നു എന്നതിനെ ഭയത്തോടെ തന്നെ കാണേണ്ടിയുമിരിയ്ക്കുന്നു.

പിന്നെ ജനാധിപത്യത്തിലെ പണാധിപത്യവും ഉൽക്കണ്ഠാകുലമാണ്.

Wednesday, October 14, 2009

ചാനലുകളിലെ അലവലാതികൾ!

ചാനലുകളിലെ അലവലാതികൾ!

മലയാളം റ്റി.വി ചാനലുകളിലെ അവതാരികമാരിൽ നല്ലൊരു പങ്കിനെ വിളിയ്ക്കാൻ അലവലാതികൾ എന്നല്ലാതെ മറ്റൊരു ലളിതമായ വിമർശന പദം ഇല്ലെന്ന് പറയേണ്ടി വന്നതിൽ തെല്ലും ഖേദിയ്ക്കുന്നില്ല. കാരണം അവളുമാർ അത് അർഹിയ്ക്കുന്നു.

അതല്ല, ചാനൽ മുതലാളിലാരുടെ നിർദ്ദേശാനുസരണമാണ് അവളൊക്കെ ഇങ്ങനെ സംസാരിയ്ക്കുന്നതെങ്കിൽ ഈ അലവലാതികൾ എന്ന വിശേഷണം അവറ്റകളുടെ തലയിൽ ചാർത്തി കൊടുക്കുക.

ചാനൽ സുന്ദരിമാരുടെ മലയാളം പറച്ചിൽ കേട്ട് തലപ് രാന്തു പിടിച്ചിട്ടാണ് ഇതു പറയുന്നത്. ഇവളുമാരക്കെ എവിടന്ന് വന്നത്? ഇവളക്ക സായിപ്പിന്മാർക്ക് മദാമ്മമാരിലുണ്ടായതോ അതോ മദാമ്മമാർക്കു സായിപ്പന്മാരിലുണ്ടായതോ?

ഒന്നുകിൽ ഇവറ്റകളെ നല്ലോണം ഇംഗ്ലീഷു ഭാഷ പഠിപ്പിയ്ക്കണം. അല്ലെങ്കിൽ നല്ലോല മലയാളം പഠിപ്പിയ്ക്കണം. ഇതു രണ്ടുമല്ലാത്ത പുതിയ ഭാഷ ഉണ്ടാക്കാ‍ൻ ഇവളെയൊക്കെ ആരാ ചുമതലപ്പെടുത്തിയത്?

മധുരമനോഹരമായ മലയാളഭാഷയെ നിരന്തരം വ്യഭിചരിയ്ക്കുന്ന ഇവളുമാരുടെയൊക്കെ പേരിൽ ബലാത്സംഘത്തിനു കേസെടുക്കണം. അതെങ്ങനാ? മനുഷ്യൻ മനുഷ്യനോടു മാത്രം ചെയ്യുന്നതു മാത്രമല്ല ബലാത്സംഘം. ഇതുമൊക്കെ ബലാത്സംഘമാ; കൂട്ട ബലാത്സംഘം! ഒരു ജനതയോടും അതിന്റെ സ്വത്തത്തോടും ചെയ്യുന്ന കൊടും ക്രൂരത!

(സ്ത്രീകൾക്കെതിരെ പക്ഷെ, ബലാത്സംഘത്തിനു കേസെടുക്കാൻ വകുപ്പില്ലല്ലോ. ഒരു പുരുഷൻ ആയിരം സ്ത്രീകളെ പീഡിപ്പിച്ചുവെന്നു പറഞ്ഞ് കേസെടുക്കാൻ വകുപ്പുണ്ട്. പക്ഷെ ആയിരം സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ പീഡിപ്പിച്ചാലും കേസെടുക്കാൻ വകുപ്പില്ലല്ലോ!)

പിള്ളേരൊക്കെ പാടുപെട്ട് പാടിപ്പടിച്ചു വന്ന് പാടുന്ന പാട്ടുകൾ ഒന്നു കേൾക്കാമെന്നു വച്ച് റ്റി.വി.തുറന്നാൽ പബ്ലിക്ക് നൂയിസൻസുകളായ ഈ അവതാരികമാരുടെ കാട്ടു മംഗ്ലീഷ് കേട്ട് പല്ലു കടിച്ച് പ്രധാന പല്ലെല്ലാം കുലുങ്ങി തുടങ്ങി.

ചെയ്യേണ്ടതെന്തെന്നോ? ഇവളൊക്കെ മലയാളത്തെ ബലാത്സംഘം ചെയ്തുകൊണ്ടിരിയ്ക്കുമ്പോൾ വല്ല പ്ലാസ്റ്റിക്ക് പാമ്പുകളെ വളച്ചു പുളച്ച് പതിയെ അറിയാതെ അവളുമാരുടെ കാലടികളിൽ കൊണ്ടിട്ടു കൊടുക്കണം. അപ്പോ കാണാം, പച്ചമലയാളത്തിൽ എന്റമ്മച്ചിയേ എന്നു വിളിച്ചോണ്ട് കാലും പൊക്കി ചാടുന്നത് ! അപ്പഴ് അവളുമാരുടെ ഒടുക്കത്തെ ഇംഗ്ലീഷുവരില്ല.

ഭാഗ്യത്തിന് ആ സ്റ്റാർ സിംഗർ പോലുള്ള പരിപാടികളിൽ പാട്ടുകാരെ പീഡിപ്പിയ്ക്കുന്ന (അതിനാളല്ലോ ആ പരിപാടികൾ തന്നെ!) ജഡ്ജിമാർ ആരും മലയാളത്തെ അങ്ങനെ വ്യഭിചരിയ്ക്കാറില്ല. അല്ലെങ്കിലും ആണുങ്ങൾ മലയാളത്തെ അങ്ങനെ ‘മംഗ്ലാറില്ല‘.

പെൺപിള്ളേർക്കാണ് അഹങ്കാരം. മലയാളം നേരെ പറഞ്ഞാൽ എന്താ ശരീരത്തിലിരിയ്ക്കുന്നതു വല്ലതും ഊരിപ്പോകുമോ? ഭൂ! ചിലവളുമാരൊക്കെ സംസാരിക്കുന്നതു കേട്ടാൽ ആണാണോ പെണ്ണാണൊ എന്നുകൂടി അറിയത്തില്ല. ആണുങ്ങളുടെ മാതിരി വേഷോം കൂടിയാകുമ്പോൾ പറയാനുമില്ല.

ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ലേബലുള്ള ചാനലുകൾ പോലും ഇതിൽനിന്നു വ്യത്യസ്ഥമല്ല. അവർക്കെങ്കിലും ഈ മലയാള ഭാഷയെ ഇങ്ങനെ അവഹേളിയ്ക്കുന്നത് ഒഴിവാക്കിക്കൂടെ?

മലയാളത്തോട് അത്ര അലർജിയാണെങ്കിൽ നീയിയൊക്കെ മൊത്തം അങ്ങു നല്ല ഇംഗ്ലീഷിൽ പറ. മലയാളം ചാനലങ്ങ് ഇംഗ്ലീഷു ചാനലാക്ക്. നിരവധി മുണ്ടില്ലാത്ത ഇംഗ്ലീഷ് വാക്കുകൾക്കിടയിൽ കുറച്ചു മലയാളവാക്കുകളെ മുണ്ടുരിഞ്ഞെടുത്ത് എടുത്ത് പരസ്പരം ഉടുപ്പിയ്ക്കുന്നതെന്തിന് ? ഊ......നാ?

ഈ ചാനൽ ചരക്കുകളോട് പറയാ‍നുള്ളത്, ‘നിറുത്തിനെടീ പൂള പയലുകളേ നിന്റെയൊക്കെ ഭാഷാഭഞ്ജനം !“ എന്നു മാത്രമാണ്. ഭൂ ! ഒരുങ്ങിക്കെട്ടി ഇറങ്ങിയിരിയ്ക്കുന്നു, ഓരോ സാമാനങ്ങള്........

Thursday, September 10, 2009

ഗുണ്ടകള്‍ക്കിനി ഫാന്‍സ്‌

ഗുണ്ടകൾക്കിനി ഫാൻസ്!

കവിതയല്ല, കാര്യമാ!

മാദ്ധ്യമങ്ങൾക്ക് പോതുവെ
അക്ഷരക്കൊയ്ത്ത്;
ചാനലുകൾക്കും ചാകര!

കൊയ്തുകൂട്ടുന്നതോ?
സാമാന്യബുദ്ധിയെ പോലും
പരിഹസിയ്ക്കുന്ന
പരസ്പരബന്ധം
പോലുമില്ലാത്ത
പെരും നുണകൾ!

പേരു ഗുണ്ടകൾ ;
അവരിപ്പോൾ താരങ്ങൾ!
തത്സമയ സം പ്രേഷണം......
വളർന്നുവരുന്ന ബാലഗുണ്ടകൾക്ക്
ഇതു പ്രചോദനം;

അല്പം പണവും പ്രശസ്തിയും
ആരും ആശിയ്ക്കും
അതിനിപ്പോൾ ഇതും
ഒരെളെളുപ്പ വഴി;

കൊന്നാലെന്ത്,
കൊലവിളിച്ചാലെന്ത്?
മോഷ്ടിയ്കാതിരുന്നിട്ടും,
പിടിച്ചുപറിയ്ക്കാതിരുന്നിട്ടും
എന്തു കാര്യം?

കൊട്ടേഷനുകളെടുക്കാതിരുന്ന്
ജീവിതം പാഴിക്കളയുന്നതെന്തിന്?
പണമല്ലേ വലുത്?
അതിനൊപ്പം കിട്ടുന്ന
പ്രശസ്തി ചെറിയ കാര്യമാണോ?
ആ പ്രശസ്തിയും ഒക്കെ,
ഈ സ്വയംതൊഴിൽ
സംരംഭങ്ങൾക്ക് മുതൽക്കൂട്ടല്ലെ?

ഏതെങ്കിലും കേസിൽ
ഭാവിയിൽ പിടിയ്ക്കപ്പെടുമ്പോൾ
പിടിയ്ക്കുന്ന പോലീസുകാർ പോലും
നോക്കുന്നത് ഒരു പ്രത്യേകതരം
വീരാരാധനയൊടെയായിരിയ്ക്കും!
പിന്നെന്തിനാ അമാന്തിയ്ക്കുന്നെ?

സോറി,
ഇനിയും എഴുതിയാൽ
നിങ്ങൾ നിച്ഛയമായും
നല്ല ഗുണ്ടകളാകണമെന്ന്
അറിയാതെ ആത്മാർത്ഥമായി
ആഹ്വാനം ചെയ്തുപോകും!

അതുകൊണ്ടു തൽക്കാലം
ചാനലുകൾക്കു നന്ദി പറഞ്ഞ്
ചുരുക്കുന്നു.

ഗുണ്ടകൾ കീ ജയ്!
ഓരോഗുണ്ടകൾക്കും
താമസിയാതെ ഫാൻസ്
അസോസിയേഷനുകൾ!
ചാനലുകൾ കീ ജയ്!

Saturday, July 25, 2009

കാളിദാസന്റെ പോസ്റ്റിനു നല്കിയ കമന്റുകള്‍

രാജ്യസ്നേഹവും പാര്‍ട്ടി അച്ചടക്കവും എന്ന ടൈറ്റിലിൽ ഉള്ള കാളിദാസന്റെ പോസ്റ്റിനു നല്കിയ കമന്റുകള്‍ പോസ്റ്റാക്കുന്നു. കാളിദാസന്റെ മറുപടികൾ അദ്ദേഹത്തിന്റെ പോസ്റ്റിൽ ചെന്നു വായിക്കുവാൻ അപേക്ഷ!

1

അടിയന്തരാവസ്ഥയില്‍ മറ്റുള്ളവരോടൊപ്പം ജയിലില്‍ പോയി എന്നല്ലാതെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും പിണറായി അറിഞ്ഞിട്ടില്ല. 1964 ല്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ വി എസിനേപ്പോലുള്ളവര്‍ കെട്ടിപ്പടുത്ത, സുശക്തവും കെട്ടുറപ്പും ഉള്ള ഒരു പാര്‍ട്ടിയായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടി. സമരങ്ങളുടെ തീക്ഷ്ണതയൊന്നും കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു ടെക്സ്റ്റ് ബുക്ക് കമ്യൂണിസ്റ്റായ കാരാട്ട് ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടാവില്ല, ജീവിതത്തില്‍ ഇന്നു വരെ.

ആയതിനാൽ സഖാവു വി.എസിനു സി.പി.എമ്മിനെ ഇല്ലാതാക്കാൻ അനുമതിയുള്ളതാകുന്നു.അദ്ദേഹം ലക്ഷ്യ പ്രാപ്തിയിൽ എത്തിയ സ്ഥിതിയ്ക്കു പ്രത്യേകിച്ചും!

ഇത്രയൊക്കെ ആയിട്ടും അധികാര കസ്സേര വലിച്ചെറിഞ്ഞ് ബഹുജനമുന്നേറ്റം സൃഷ്ടിച്ച് കേരളത്തിൽ ബോൾഷെവിക്ക് വിപ്ലവം നടത്താൻ സ.വി.എസ്. ശ്രമിയ്ക്കാത്തതു പ്രായ കൂടുതലായതുകൊണ്ടായിരിയ്ക്കും!

ഇന്നത്തെ പിണറായി പക്ഷക്കാരെല്ലാം പഴയ വി.എസ്. ഭക്തരായിരുന്നു. അന്ന് അവരൊക്കെ പുണ്യാളന്മാരായിരുന്നു. ഗ്രൂപ്പു മാറിയപ്പോൾ അവരൊക്കെ പെട്ടേന്ന്‌ അഴിമതിക്കാരായി!ഒന്നു പോ എന്റെ കാളിദാ‍സാ!പാർട്ടിയോടു വല്ല കൊതി കെറുവും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കാനും കൊള്ളാം ബ്ലോഗ്! അല്ലാതെ വ്യക്തി വിദ്വേഷം തീർക്കാൻ ഏതറ്റം വരെയും പോകാൻ, സ്വന്തം പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന ഒരു വർഗ്ഗ വഞ്ചകനു ഓശാന പാടിയല്ല, സി.പി.എമ്മിനെ വിമർശിയ്ക്കേണ്ടത്‌.

തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ട ഒരു ജനവിഭാഗത്തെ കൊണ്ടു വീണ്ടും അവിവേകങ്ങളൊന്നും ചെയ്യിപ്പിയ്ക്കേണ്ടെന്നു കരുതി ഇപ്പോഴും സ. വി.എസിനെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ വച്ചുകൊണ്ടിരിയ്ക്കുന്നുവെന്നേയുള്ളൂ.വി.എസിനു പാർട്ടി വേണ്ടെങ്കിലും പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിയ്ക്കും വേണമല്ലോ. പാർട്ടിയിൽ വളരെ താഴത്തേയ്ക്കു തള്ളിയിടുമ്പോൾ പുതിയ പാർട്ടിയുമായി വി.എസ്. രംഗത്തിറങ്ങുമെന്നു കരുതിയിരുന്നവർ എല്ലാം ഇപ്പോൾ കഴുതക്കാമം കരഞ്ഞുതീർക്കുകയാണ്. കാളിദാസനും അതെ;കരഞ്ഞുകൊള്ളുക!

അടിയന്തരാവസ്ഥയില്‍ മറ്റുള്ളവരോടൊപ്പം ജയിലില്‍ പോയി എന്നല്ലാതെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും പിണറായി അറിഞ്ഞിട്ടില്ല. 1964 ല്‍ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ വി എസിനേപ്പോലുള്ളവര്‍ കെട്ടിപ്പടുത്ത, സുശക്തവും കെട്ടുറപ്പും ഉള്ള ഒരു പാര്‍ട്ടിയായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടി. സമരങ്ങളുടെ തീക്ഷ്ണതയൊന്നും കാര്യമായി അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒരു ടെക്സ്റ്റ് ബുക്ക് കമ്യൂണിസ്റ്റായ കാരാട്ട് ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടാവില്ല, ജീവിതത്തില്‍ ഇന്നു വരെ.

ആയതിനാൽ സഖാവു വി.എസിനു സി.പി.എമ്മിനെ ഇല്ലാതാക്കാൻ അനുമതിയുള്ളതാകുന്നു.അദ്ദേഹം ലക്ഷ്യ പ്രാപ്തിയിൽ എത്തിയ സ്ഥിതിയ്ക്കു പ്രത്യേകിച്ചും!

ഇത്രയൊക്കെ ആയിട്ടും അധികാര കസ്സേര വലിച്ചെറിഞ്ഞ് ബഹുജനമുന്നേറ്റം സൃഷ്ടിച്ച് കേരളത്തിൽ ബോൾഷെവിക്ക് വിപ്ലവം നടത്താൻ സ.വി.എസ്. ശ്രമിയ്ക്കാത്തതു പ്രായ കൂടുതലായതുകൊണ്ടായിരിയ്ക്കും!

ഇന്നത്തെ പിണറായി പക്ഷക്കാരെല്ലാം പഴയ വി.എസ്. ഭക്തരായിരുന്നു. അന്ന് അവരൊക്കെ പുണ്യാളന്മാരായിരുന്നു. ഗ്രൂപ്പു മാറിയപ്പോൾ അവരൊക്കെ പെട്ടേന്ന്‌ അഴിമതിക്കാരായി!ഒന്നു പോ എന്റെ കാളിദാ‍സാ!പാർട്ടിയോടു വല്ല കൊതി കെറുവും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കാനും കൊള്ളാം ബ്ലോഗ്! അല്ലാതെ വ്യക്തി വിദ്വേഷം തീർക്കാൻ ഏതറ്റം വരെയും പോകാൻ, സ്വന്തം പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന ഒരു വർഗ്ഗ വഞ്ചകനു ഓശാന പാടിയല്ല, സി.പി.എമ്മിനെ വിമർശിയ്ക്കേണ്ടത്‌.

തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ട ഒരു ജനവിഭാഗത്തെ കൊണ്ടു വീണ്ടും അവിവേകങ്ങളൊന്നും ചെയ്യിപ്പിയ്ക്കേണ്ടെന്നു കരുതി ഇപ്പോഴും സ. വി.എസിനെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ വച്ചുകൊണ്ടിരിയ്ക്കുന്നുവെന്നേയുള്ളൂ.വി.എസിനു പാർട്ടി വേണ്ടെങ്കിലും പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിയ്ക്കും വേണമല്ലോ. പാർട്ടിയിൽ വളരെ താഴത്തേയ്ക്കു തള്ളിയിടുമ്പോൾ പുതിയ പാർട്ടിയുമായി വി.എസ്. രംഗത്തിറങ്ങുമെന്നു കരുതിയിരുന്നവർ എല്ലാം ഇപ്പോൾ കഴുതക്കാമം കരഞ്ഞുതീർക്കുകയാണ്. കാളിദാസനും അതെ;കരഞ്ഞുകൊള്ളുക!

2

കാളിദാസാ,

ഞാൻ തിരുവന്തരം കരനാ. പഴയ ഒരു വി.എസ്. ഭക്തൻ! ഇപ്പോഴും ഭക്തിയ്ക്കു കുറവൊന്നുമില്ല;

പക്ഷെ പാർട്ടിയെയും തനിയ്ക്കിഷ്ടമില്ലാത്ത നേതാക്കന്മാരെയും മുഴുവൻ കുഴിച്ചു മൂടിയിട്ടൂ പാർട്ടീയെ രക്ഷിയ്ക്കാൻ നടക്കുന്ന കേവലം ഒരു പ്രതികാര ദാഹി മാത്രമായി മാറിയ വി.എസിനെ (ഈ പ്രതികാരദാഹത്തിനു പണ്ടും കുറവൊന്നുമില്ല. പണ്ട് പല ഉശിരൻ നേതാക്കളും പുറത്തായത് ഇദ്ദേഹത്തിന്റെ മുൻ കൈയ്യിൽ ആണല്ലോ!)ഉൾക്കൊള്ളാൻ കഴിയുന്നില്ല.അതു പിണറായി ഭക്തികൊണ്ടല്ല. പാർട്ടി ഭക്തികൊണ്ടാണ്.

പിണറായിമാരും വീയെസ്സുമാരും മാറിമാറിവരും. പക്ഷെ പാർട്ടി യില്ലെങ്കിൽ പിന്നെ എന്തു പിണറായി, എന്തു വി.എസ്?

പിന്നെ കടകമ്പള്ളീയുടെ കാര്യം. ഗ്രൂപ്പുസമവാക്യങ്ങൾ മാറി മറിഞ്ഞുകൊണ്ടിരുന്ന ഒരു ഘട്ടത്തിൽ കടകമ്പള്ളീയെ മറുഭാഗത്തിനു കൊടുക്കല്ലേ കൊടുക്കല്ലേ എന്നു സ്വന്തം ഗ്രൂപ്പുകാരോടു സാക്ഷാൽ വി.എസ് കെഞ്ചിപറഞ്ഞതൊക്കെ തിരുവന്തരത്തുകാർക്കറിയാം. സ.സുരെന്ദ്രൻ മറുഭാഗത്തായപ്പോൾ മദ്യമാഫിയക്കാരൻ എന്ന ആക്ഷേപവും. കൊള്ളാം. കലക്കി.

ഇന്നും വി.എസ്സിന്റെ ഒപ്പം നിൽക്കുന്ന പല നേതാക്കളുടേയും മഹത്വമൊക്കെ വി.എസിന്റെ ആദർശപരിവേഷത്തിൽ അങ്ങു മുങ്ങിക്കിടക്കുകയാണ്. അഴിമതിയും മദ്യമാഫിയാ ബന്ധവും ഒക്കെ എളുപ്പത്തിൽ മൂടിവയ്ക്കാനൊരു കുറുക്കുവഴിയാണ് വി.എസ്സിനെ ചാരി നിൽക്കുക എന്നത്‌. അതും ഒരു പോളി ട്രിക്കു തന്നെ

3

കഴിഞ്ഞ സമ്മേളന കാലത്തു എം.എ.ബേബിയേയും, കോടിയേരിയേയും സ്വന്തം ഗ്രൂപ്പിലേയ്ക്കു കൊണ്ടുവരാൻ വി.എസ് ശ്രമിച്ചിരുന്നു. അവർ വി.എസ് ഗ്രൂപ്പുകാരായിരുന്നെങ്കിൽ അവരും അവരുടെ ഭരണവും ഒക്കെ നല്ലതെന്നു വാഴ്ത്താൻ ആളുണ്ടായേനെ! ഇപ്പോൾ ബേബിയുടെ വിദ്യാഭ്യാസ ഭരണം മോശം (വിദ്യാഭ്യാസ ഭരണത്തിൽ ചില കുഴപ്പങ്ങൾ ഉണ്ടെന്നു മനോമനനും അഭിപ്രായമുണ്ട്‌. പക്ഷെ അതു ബേബിയുടെ മത്രം കുറ്റമല്ല), കോടിയേരിയുടെ ആഭ്യന്തരഭരണം മോശം!(കുഴപ്പമില്ലെന്നു ഞാനും പറയുന്നില്ല) അവർ വി.എസ് പക്ഷത്തു അന്നു ചേർന്നിരുന്നെങ്കിൽ ഇപ്പോൾ സൽഭരണക്കാർ ആയേനെ! അല്ലേ, എനിയ്ക്കു മനസ്സിലാകാത്തത് അതല്ല. ഈ ആദർശധീരനായ സ. വി.എസ് പാർട്ടിയോടുള്ള വെല്ലുവിളി നിറുത്തി,ഒരു സൽഭരണം കാഴ്ച വയ്ക്കുന്നത് ഒരു വെല്ലു വിളിയായി എടുത്തിരുന്നെങ്കിൽ, ഈ ഊർജ്ജമൊക്കെ പാഴാക്കി പാർട്ടിയിൽ നിന്നും വയസ്സു കാലത്തു തരം താഴ്തപ്പെടാതെ ആ ഊർജ്ജമൊക്കെ ഭരണനേട്ടത്തിനു വേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ!അതിനു ചില സിൽബന്ധികളും പാർട്ടീ വിരുദ്ധരും സമ്മതിച്ചിട്ടു വേണ്ടേ? ആട്ടീന്റെ എന്തേരാ വീഴുന്നതും പ്രതീക്ഷിച്ച് പുറകേ നടന്ന കുറുക്കന്റെ കാര്യം പറഞ്ഞതുപോലെ വി.എസ് പാർട്ടിയിൽ നിന്നു പുറത്തു വരുന്നതും കാത്തു മനപ്പായസ്സമുണ്ണുകയല്ലേ ചിലർ? ഈ പാർട്ടിയെ തകർക്കാനുള്ള വർഗ്ഗ ശത്രുവിന്റെ ആയുധമായി സാക്ഷാൽ വി.എസിനെ തന്നെ ഉപയോഗിയ്ക്കാൻ കഴിഞ്ഞതിലും വലിയ വിജയം എന്തുണ്ട്‌ വർഗ്ഗ ശത്രുവിന്? പിണറായി അഴിമതിക്കാരനാണു പോലും!

കാളിദാസൻ,

ഈ ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. സമയം കിട്ടിയാൽ വീണ്ടും വരാം!

4

ഇതിപ്പോൽ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ പിണറായി ആണെന്നാണല്ലോ പറയുന്നത്‌. അങ്ങനെ പിണറായിയൂടെ വിലക്കുകൾക്ക് വശം വദനായി അടങ്ങിയിരിയ്ക്കുന്ന ആളാണോ ഈ വി.എസ്? ഞാൻ ചോദിച്ചതും അതുതന്നെ. എന്തുകൊണ്ട് പാർട്ടിക്കെതിരെ ഉള്ള ഫൈറ്റിനു ചെലവാക്കുന്ന ഈ വീര്യം ഭരണത്തിന്റെ കാര്യത്തിൽ കാണിയ്ക്കുന്നില്ല. ഭരിയ്ക്കാൻ കഴിവില്ലാത്തതിനു ഇഷ്ടമില്ലാത്തവരെ തെറിയും പറഞ്ഞിരുന്നാൽ മതിയോ?

പിന്നെ ഒരു കാര്യം ഓർത്താൽ നന്ന്‌. അധികാരമോഹം തൊട്ടൂ തീണ്ടിയിട്ടില്ലാത്ത ഒരാളൂം അതു വി.എസ് ആയാലും പിണറായി ആയാലും മുഖ്യമന്ത്രിസ്ഥാനത്തോ പാർട്ടിയുടെ തന്നെ ഉന്നത നേതൃത്വങ്ങളിലോ എത്തുകയില്ല. കൂടെ പ്രവർത്തിക്കുന്നവരെ കടത്തിവെട്ടീ ഞാൻ തന്നെയാണു യോഗ്യൻ എന്ന ഭാവത്തിൽ തന്നെ എല്ലാവരും നേതാവാകുന്നത്‌. അല്ലെങ്കിൽ എന്തേ എന്നെക്കാളും യോഗ്യർ വേറെ ഉണ്ടെന്നു പറഞ്ഞ് ഒഴിയാർത്തത്‌? അങ്ങനെ ഒഴിഞ്ഞ ചരിത്രം ആർക്കുണ്ട്‌? സാക്ഷാൽ വി.എസിനുണ്ടോ?

അധികാരമോഹമില്ലാത്ത ത്യാഗികളായ പല സഖാക്കളൂം ഇന്നും ഒന്നിനും മത്സരിയ്ക്കാതെ താഴെത്തട്ടിൽതന്നെ കഴിയുന്നുണ്ട്‌.എന്തേ ഈ വി.എസ് സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞ് പുറത്തിറങ്ങാത്തത്? ഇന്നു ഈ പാർട്ടീ അനുഭവിയ്ക്കുന്ന സകല ദുരന്തങ്ങൾക്കും കാരണം ഈ കപട ആദർശജീവിയാണ് എന്നു പറയേണ്ടിവന്നതിൽ ഖേദിയ്ക്കുന്നു.ഈ ആൾ ഈ പാർട്ടീയേയും കൊണ്ടേ പോകൂ.

തനിയ്ക്കുശേഷം ഈ പാർട്ടി ഉണ്ടാകരുതെന്നാണു വാശി.പാർട്ടിയിൽനിന്നു മുഖ്യമന്ത്രിസ്ഥാനം വരെ നേടിയസ്തിതിയ്ക്കു അതുതന്നെ വേണം .ഇനിയിപ്പോ തനിയ്ക്കു പ്രധാനമന്ത്രിയൊന്നും ആകാൻ കഴിയാത്ത സ്ഥിതിയ്ക്കു പാർട്ടിയെ കുഴിച്ചുമൂടുക തന്നെ വേണം.

Wednesday, July 22, 2009

നിങ്ങൾക്ക്‌ എളുപ്പത്തിൽ ആദർശധീരനാകണോ?

നിങ്ങൾക്ക്‌ എളുപ്പത്തിൽ ആദർശധീരനാകണോ?

നിങ്ങൾ ഒരു തെമ്മാടിയൊ, മോഷ്ടാവൊ, പിടിച്ചുപറിക്കാരനോ, പെൺ വാണിഭക്കാരനോ,കൂലിത്തല്ലുകാരനോ, കഞ്ചാവു- ചരായാദി കചവടക്കാരനോ, ദുർമന്ത്രവാദിയോ, രാജ്യദ്രോഹിയോ, ഭീകരകരവാദിയോ, വർഗീയവാദിയോ, സ്വജന പക്ഷപാതിയോ, അഴിമതിക്കാരനോ, കോൺഗ്രസ്സോ കമ്മ്യൂണിസ്റ്റോ, ബിജെപിയോ മുസ്ലീം ലീഗോ, കേരളാകോൺഗ്രസ്സോ അങ്ങനെ അരോ, ഏതില്പെട്ടവനോ ആകട്ടേ, നിങ്ങൾക്കും ആദർശകേരളത്തിന്റെ വീര പുത്രൻ മാർആകാം.ചാനലുകളിൽ നിറഞ്ഞുനിൽക്കാം.

ചെയ്യേണ്ടതു ഒന്നു മാത്രം. സി.പി.എമ്മുമായി ബന്ധമുള്ള വിഷയങ്ങളിൽ വി.എസിനെ ചുമ്മാ ന്യായീകരിച്ചുകൊള്ളൂക. പറ്റുമെങ്കിൽ അച്ചുമ്മാവൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഇടയ്ക്കിടെ മുഴക്കിക്കൊള്ളൂക. പിണറാ‍യി വിജയൻ അഴിമതിക്കാരനാണെന്നു വിളിച്ചു പറയുക. തെളിവുകൾ ഒന്നും വേണ്ട. ലാവ്ലിൻ കേസെന്നല്ല, ഏതുകേസായാലും അതിലൊന്നും ഒരു അനുമതിയും ഇല്ലെന്നു തെളിവുകൾ നിരത്തിയാലും വിശ്വസിച്ചു പോകരുത്‌. വി.എസ്.ഒഴികെ എല്ലാ സി.പി.എം നേതാകാളും അഴിമതിക്കാരാണെന്നും കൂടി പറഞ്ഞുകൊള്ളുക.സി.പി.എമ്മിനു എതിരെ വരുന്ന വാർത്തകൾ മാത്രമേ സ്വീകരിയ്ക്കാവൂ.

അതെ, ഇങ്ങനെയൊക്കെ ആയാൽ നിങ്ങൾക്കും ആദർശധീരൻ ആകാം. അതിന്റെ മറവിൽ നിങ്ങൾക്കു എന്തും ചെയ്യുകയും ആകാം. പാർട്ടിയെ തകർക്കുകയും ആകാം. മറ്റു പാർട്ടീകളൂടെ അഴിമതികൾ മൂടി വയ്ക്കുകയും ചെയ്യാം. അങ്ങനെ അങ്ങനെ സന്തോഷമായി ജീവിയ്ക്കാം. അപ്പോൾ ധൈര്യമായി വിളിച്ചു കൊള്ളൂ; അച്ചുമ്മാവൻ സിന്ദാബാദു്! പിണറായി വിജയൻ മൂർത്താബാദ്!