Wednesday, December 15, 2010

കൂട്ടട്ടങ്ങനെ കൂട്ടട്ടെ!

കൂട്ടട്ടങ്ങനെ കൂട്ടട്ടെ! എണ്ണവിലയും എല്ലാവിലയും !

കൂട്ടട്ടെ കൂട്ടട്ടെ! കേരളത്തിലെ അടക്കം ജനങ്ങൾ വോട്ട് ചെയ്ത് വൻ ഭൂരിപക്ഷം നൽകി അധികരത്തിൽ ഏറ്റിയ സർക്കാരാണ് കേന്ദ്രസർക്കാർ. അവരാണ് വില നിയന്ത്രണം എണ്ണ ക്കമ്പനികളെ ഏല്പിച്ചത്. അതിനും ഒക്കെ കൂടിയുള്ള അധികാരമാണ് ജനങ്ങൾ അവർക്കു നൽകിയിട്ടുള്ളത്. ജങ്ങൾ തെരഞ്ഞെടുത്ത സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ എതിർക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അതിനാൽ മനോമനൻ ഇതാ ഈ വിലവർദ്ധനവിനെ പിന്തുണച്ചതായി പ്രഖ്യാപിച്ചു കൊള്ളുന്നു. എല്ലാവരും പിന്തുണയ്ക്കിൻ പിന്തുണയ്ക്കിൻ!

ഡീസലിന്റെ വില പുറകേ കൂടുന്നുണ്ട്. പാചക വാതകം, മണ്ണെണ്ണ ഇവയുടെ ഒക്കെ വില പുറകേ കൂടുന്നുണ്ട്. സ്വഗതം ചെയ്യിൻ സ്വാഗതം ചെയ്യിൻ. കേരളത്തിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ കൊടുക്കാൻ കഴിയില്ലെന്നും നഷ്ടം സഹിച്ച് വണ്ടി ഓടിക്കാൻ കഴിയില്ലെന്നും പ്രൈവറ്റ് ബസ് ഉടകളുടെ നേതാക്കൾ ഇന്നു തന്നെ പറഞ്ഞു കഴിഞ്ഞു. കേന്ദ്രത്തിൽ ജനങ്ങൾ നൽകിയ വിധിയെ മാനിച്ച് ബസ് ചാർജ് കൂട്ടിക്കൊടുക്കാതിരുന്ന് കേരള സർക്കാർ ജാധിപത്യത്തെ അപമാനിക്കുമോ എന്തൊ!

അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ കൂടി കോൺഗ്രസ്സിനു വോട്ടു ചെയ്യാതെ വല്ല അപകടത്തിലും പെട്ട് മരിക്കാതിരുന്നാൽ മതിയായിരുന്നു. ഇനിയും ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കുന്നത് ഓർക്കാൻ തന്നെ വയ്യ. എങ്ങനെയും കേരളത്തിൽ കൂടി കോൺഗ്രസ്സിനെ കയറ്റണം. എന്നിട്ടു വേണം ഒന്നു സമാധാനത്തൊടെ നടു നിവർത്തി നിൽക്കാൻ. പിന്നെ മരിച്ചാലും വേണ്ടില്ല.

ഇനി ഇന്ന് നമ്മുടെ മനോരമ ചാനലിൽ പെട്രോൾ വില വർദ്ധനയുമായി ബന്ധപ്പെടുത്തി നിങ്ങൾ പറയൂ എന്ന പരിപാടിയിൽ ടെലഫോണിലൂടെ ചില ജനാധിപത്യ വിരുദ്ധരും വിവരദോഷികളും പറഞ്ഞ അഭിപ്രായങ്ങൾ. കൊല്ലത്ത് നിന്ന് ഒരു നൌഷാദ് പറഞ്ഞതിന്റെ സാരാംശം:

ഈ മൻ മോഹൻ സിംഗ് സർക്കാർ ചെയ്തിരിക്കുന്നത് കൊടും ചതിയാണ്. അധികാരത്തിൽ ഏറ്റിയ ജനങ്ങളോടുള്ള വെല്ലുവിളി. ഞാനും എന്റെ (നൌഷാദിന്റെയാണേ) കുടുംബവും നാളിതുവരെ കോൺഗ്രസ്സിനു മാത്രമേ വോട്ടു ചെയ്തീട്ടൂള്ളൂ. പക്ഷെ ഇനി ഇതു സഹിക്കാനാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെതിരെ ഇടതുപക്ഷത്തിന് വോട്ടു ചെയ്ത് ജനങ്ങൾ പ്രതികരിക്കണം. നമ്മളുമ കാങ്ക്ിനു ചെയ്യൂല. ചാനലത്തി; നന്ദി, നൌഷാദ് പ്രതികരിച്ചതിന് !

അടിയുറച്ച കോൺഗ്രസ്സുകാരനൊരാൾ ഇങ്ങനെ വിവര ദോഷം പറഞ്ഞാൽ ആ ഇടത്തന്മാർ എന്തു പറഞ്ഞു കൂട? മോശം മോശം. നൌഷാദ് വഴി തെറ്റിയിരിക്കുന്നു. നൌഷാദിനു പിശാചു ബാധയാണ്. ഉടനെ നല്ല മുസലിയാരെ കണ്ട് ഒരു നൂലോതി കെട്ടിക്കണം.

ഇനി വളാഞ്ചേരിയിൽ നിന്ന് ഇടതുപക്ഷമഹാരോഗം ബാധിച്ച മറ്റൊരാൾ. സോറി ആ പേരു ഓർമ്മയിൽ നിന്നില്ല. ആ വളാഞ്ചേരി ഇടത്തൻ പറഞ്ഞതിന്റെ സാരം. : കഴിഞ്ഞ തവണ പെട്രോൾ ഡീസൽ വില കൂട്ടിയപ്പോൾ ഹർത്താൽ നടത്തിയ ഇടതുപക്ഷത്തിനെതിരെ അന്തൊണിച്ചായന്റെ ഭാഷയിൽ പറഞ്ഞാൽ ക്രൂരമായും പൈശാചികമായും ആക്ഷേപം പറഞ്ഞവരാണു നിങ്ങൾ. സാധാരണ ജനങ്ങൾക്ക് ശക്തമായി പ്രതിഷേധിക്കാൻ അതൊക്കെയെ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷെ ഹർത്താൽ നടത്തിയാൽ വില കുറയുമോ എന്നായിരുന്നു നിങ്ങൾ ചാനൽ കാരുടെ ചോദ്യം.

ഇപ്പോൾ നിങ്ങൾ ചർച്ച നടത്തിയാൽ വില കുറയുമോ എന്നാണ് ഞാൻ തിരിച്ചു ചോദിക്കുന്നത്. വിലവർദ്ധനവിനെതിരെ പ്രതികരിക്കാൻ നിങ്ങൾക്ക് ധാർമ്മികമായി എന്തവകാശമാണുള്ളത്? (ചാനലത്തിയിൽ ഒരു കുസൃതി ചിരി വന്നതായിരുന്നു. ചാനൽ മുതലാളിയെ ഭയന്ന് പുറത്തെടുത്തില്ല.) ചാനലത്തി: വളരെയധികം നന്ദി വളാഞ്ചെരി പൌരൻ ! .

മറ്റു ചിലരും പ്രതികരിച്ചിരുന്നു. അവരും വിലവർദ്ധനവിനെ എതിർത്തു. അതൊന്നും ഇനി ഇവിടെ എഴുതുന്നില്ല. പോയിട്ട് കോൺഗ്രസ്സിന് ഇത്തിരി വോട്ട് ഇപ്പോഴേ പിടിക്കനുള്ളതാണ്! വില വർദ്ധനവ് ന്യായീകരിക്കാൻ ആകില്ലെന്നു തന്നെ ചാനലത്തിക്കൊച്ചും പറഞ്ഞത് എന്നത് ഇവിടെ വിഴുങ്ങുന്നതൊന്നുമില്ല

Thursday, November 18, 2010

പിണറായിയെ കണ്ടൂടോമാനിയ

പിണറായിയെ കണ്ടൂടോമാനിയ

പിണറായി വിജയനെ അധിക്ഷേപിക്കുന്ന -മെയിൽ സന്ദേശം അയച്ചവർക്കെതിരെ അദ്ദേഹംപരാതി നൽകിയത് ചില ബൂലോകമാഫിയകൾക്കും മനോരമ തുടങ്ങിയ ചില ചാനൽ മാഫിയകൾക്കുംഇഷ്ടപ്പെട്ടിട്ടില്ല. പിണറായി അതിനെ അവഗണിക്കണമായിരുന്നുവത്രേ!

നേതാക്കളേ അധിക്ഷേപിക്കാൻ (സി. പി. . എം നേതാക്കളെ മാത്രമണെന്ന് പ്രത്യേകംപറയേണ്ടല്ലോ) മറ്റു പൌരന്മാർക്ക് അവകാശമുണ്ടത്രേ. യൂത്ത് കോൺഗ്രസ്സുകാർ പീണറായിവിജയനെ അധിക്ഷേപിക്കുന്ന കൂട്ട -മെയിലുകൾ അയച്ച് ജനാധിപത്യാ‍വകാശ സംരക്ഷണംനടത്താൻ പോകുന്നുവത്രേ! എന്തൊരു ജനാധിപത്യ ബോധം!

ഇപ്പോഴത്തെ അധിക്ഷേപത്തിനെതിരെ കേസിനു പോയതിനെ പരാമർശിക്കുമ്പോൾ പഴയൊരുകാര്യം അവർ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. പിണറായിയുടേതെന്ന് പറഞ്ഞ് മറ്റാരുടേയോ വീടിന്റെപടം -മെയിൽ ആയി പ്രചരിപ്പിച്ചതിനെക്കുറിച്ചാ‍യിരുന്നു അത്. അന്ന് കേസിനു പോകുന്നതിനുപകരം പിണറായിയുടെ യഥാർത്ഥ വീടിന്റെ പടം ജനങ്ങളെ കാണിക്കണമായിരുന്നുവത്രേ!

ഇനിയിപ്പോൾ ഒരു ദിവസം പിണറായിയുടെ തലയും മുണ്ടില്ലാതെ നിൽക്കുന്ന മറ്റാരുടെയെങ്കിലും ഉടലുംചേർത്തു വച്ച് ഇന്റെനെറ്റിലൂടെ പ്രചരിപ്പിച്ചെന്നിരിക്കട്ടെ. . പിണറായി കേസൊന്നും കൊടുക്കാൻപാടില്ല. മറിച്ച് തന്റെ യഥാർത്ഥ നഗ്നത മാലോകരെ കാണിച്ച് തന്റെ നിരപരാധിത്വം തെളിയിക്കണം. പിണറായിയെ കണ്ടൂടോമാനിയ ബാധിച്ച ഇവന്മാരെയൊക്കെ കൂട്ടായി മുണ്ടുപൊക്കി കാണിച്ചുകൊടുക്കുകയല്ലാതെ എന്തു ചെയ്യാൻ?

Sunday, June 27, 2010

എസ്.എഫ്.ഐ ക്കെതിരെ ഇടയലേഖനം


എസ്
.എഫ്. ക്കെതിരെ ഇടയലേഖനം

എസ്.എഫ്.ഐ ക്കെതിരെ സി.എസ്.ഐ ചർച്ചിന്റെ ഇടയലേഖനം! എസ്.എഫ്.ഐ കൂടി വിട്ടു വീഴ്ച ചെയ്താണ് സി.എ.എസ് കോളേജ് പ്രശ്നം പരിഹരിച്ചത്! ഒരു പ്രശ്നമുണ്ടാകുമ്പോൾ അതു പരിഹരിക്കുവാൻ തെറ്റായാലും ശരിയായാലും ഒരു തീരുമാനമെടുക്കണം. അപ്പോൾ തർക്കത്തിൽ ഉൾപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഒരു പോലെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു തീരുമാനം കൈക്കൊള്ളാൻ കഴിയില്ല.

എന്നാൽ ഇവിടെ സീം.എം.എസ് കോളേജ് പ്രശ്നം പരിഹരിച്ച ശേഷവും സഭയ്ക്ക് തൃപ്തിയായിട്ടില്ല. അങ്ങനെയാണ് ഇടയലേഖനം വായിച്ചിരിക്കുന്നത്. എസ്.എഫ്.ഐ ക്കാരെ തീവ്രവാദികളോടും സാമൂഹ്യവിരുദ്ധന്മാരോടും ഒക്കെയാണത്രേ ഉപമിച്ചിരിയ്ക്കുന്നത്. കന്യാസ്ത്രീകളെയും പാ‍തിരിമാരെയും ചുട്ടുകൊല്ലുന്ന വർഗീയ വാദികളൊക്കെ വലിയ ജനാധിപത്യ വാദികളാണ്. എസ്.എഫ്.ഐയും, സി.പി.ഐ (എം)-ഉം ഒക്കെ തീവ്രവാദികളും സാമൂഹ്യ വിരുദ്ധരും ഗുണ്ടകളുമാണ്.

കോളേജിൽ ഒരു സമരം നടന്നാൽ ആ സമരം നടത്തുന്നവർ തീവ്രവാദികളൂം സാമൂഹ്യ വിരുദ്ധരും ഗുണ്ടകളുമാണെന്ന് ഇടയലേഖനം വായിച്ചവർ, ക്രിസ്തീയ ധ്യാന കേന്ദ്രങ്ങളിൽ നടന്ന പീഡനങ്ങളെയൊക്കെ പരിശുദ്ധകർമ്മങ്ങളായിട്ടായിരിക്കും കണക്കാക്കുക!

പാലക്കാടോമറ്റോ ഒരു പീഡന കേന്ദ്രത്തിൽ (കൌൺസിലിംഗ് സെന്ററെന്നായിരിക്കും അവിടെ ബോഡിൽ എഴുതിവച്ചിരിക്കുന്നത്) പ്രേമ നൈരാശ്യം വന്ന പെൺകുട്ടിക്കളെ കൌൺസിലിംഗ് നൽകി ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ നിയോഗിക്കപ്പെട്ടവർ പെൺകുട്ടികളുടെ വയറ്റിൽ പുതു ജീവനുകൾ നൽകാ‍നാണത്രേ ശ്രമിച്ചത്. പെൺകുട്ടികൾ മാനവും കൊണ്ട് ഓടി രക്ഷപ്പെട്ടുവെന്നാ‍ണ് വാർത്ത!

വാർത്താമാധ്യമങ്ങളിലൂടെ അനുദിനം ഇമ്മാതിരി കൌൺസിലിംഗ് സെന്ററുകളെയും ധ്യാന കേന്ദ്രങ്ങളെയും, ആശ്രമങ്ങളെയും മറ്റും പറ്റി ഞെട്ടിക്കുന്ന വാർത്തകൾ അടിയ്ക്കടി വന്നു കൊണ്ടിരിക്കുന്നത് അറിയാമെങ്കിലും അവിടങ്ങളിലേയ്ക്ക് സ്വന്തം മക്കളെ പറഞ്ഞയക്കുന്ന രക്ഷകർത്താക്കളെയും അറിഞ്ഞുകൊണ്ട് മാനവും ജീവനും കൊണ്ട് ബലിയ്ക്ക് വച്ചു കൊടുക്കുന്ന ഇരകളെയും പറഞ്ഞാൽ മതിയല്ലോ!


ഈ ഇടയലേഖനക്കാരന്മാർക്കൊക്കെ അവരുടെ അലമാരകളിൽ നലുനാലര വർഷമായി പൊടിപിടിച്ചിരിയ്ക്കുന്ന പല പ്രോജക്ടുകളും കുടഞ്ഞെടുക്കുവാൻ ഇവിടെ ഇടതു ഭരണം മാറണം. അതിനുള്ള തത്രപ്പാടിന്റെ കൂടി ഭാഗമാണ് ഈ ഇടയ ലേഖനങ്ങളും കുടയലേഖനങ്ങളും മറ്റും. ഇവന്മാരുടെയൊക്കെ മഡാഷ്, കുഡാഷ്, പുഡാഷ് എന്നും മറ്റും പറഞ്ഞാൽ മതിയല്ലോ!

Wednesday, April 21, 2010

സ. പിണറായിയെ ക്രൂശിച്ചവർക്ക് ഇപ്പോൾ എന്തുണ്ട് പറയാൻ?

സ. പിണറായിയെ ക്രൂശിച്ചവർക്ക് ഇപ്പോൾ എന്തുണ്ട് പറയാൻ?

അറിയാം, അവറ്റകൾക്ക് ഒരു കോപ്പും പറയാനുണ്ടാകില്ല; എങ്കിലും.......

എവിടേ, ആ ചെറ്റകളൊക്കെ? അങ്ങനെ വിളിച്ചതിൽ തെല്ലും കുറ്റബോധമില്ല. എപ്പോഴെങ്കിലും അതു മോശമായിപ്പോയെന്നു തോന്നുന്നെങ്കിൽ അപ്പോൾ എഡിറ്റു ചെയ്ത് നീക്കിക്കൊള്ളാം. എന്നിട്ട് അതിനേക്കാൾ നികൃഷ്ടമാ‍യ മറ്റൊരു പദം ചേർത്തുകൊള്ളാം.

എവിടേ, സ. പിണറായി വിജയനെ ലാവ് ലിന്റെ പേരിൽ കൊന്നു കൊലവിളിച്ച പറട്ടപ്പരിഷകൾ?

അറിവുകളിലൂടെയും അനുഭവങ്ങളിലൂടെ ആർജ്ജവം നേടിയ, ചങ്കൂറ്റത്തിന്റെ പ്രതീകമായ, ഇരുത്തം വന്ന, കരുത്തനായ ഒരു ജനനേതാവിനെ യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ അഴിമതി ആരോപണങ്ങളും വ്യക്തിഹത്യയും നടത്തിയ മാധ്യമ പുംഗവന്മാർ ഇപ്പോൾ പൊട്ടൻ കളിക്കുകയാണോ? എങ്കിൽ ആ ചെവികൾ കുത്തിപ്പറിക്കണം.!

എവിടെ മാർക്സിസ്റ്റ് വിരുദ്ധകടിബാധിച്ച് സ്വയം ചൊറിഞ്ഞു നാറിയവർ?

മൂക്കറ്റം കുടിച്ച് അപരന്റെ മോന്തയിൽ ശർദ്ദിച്ചിട്ട് അവരെ വൃത്തിഹീനർ എന്നു പരിഹസിക്കുന്ന നാറികൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. . ഇത്തരം നികൃഷ്ട ഭാഷകളിൽ അല്ലാതെ ഇക്കൂട്ടരെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. മൃദുവായ ഭാഷാ പദങ്ങളൊന്നും അവർ അർഹിക്കുന്നില്ല. കാരണം സ. പിണറായിക്കും സി.പി.എമ്മിനും എതിരെ അവർ സംസാരിച്ച ഭാഷ അത്രയ്ക്ക് ജുഗുത്സാവഹമായിരുന്നു.

തങ്ങൾ ഇത്രയും കാലം പറഞ്ഞുപരത്തിയ കല്ലുവച്ച നുണകളിൽ ഒന്നു പശ്ചാത്തപിക്കാൻ പോലും തയ്യാറാകാത്ത നീചവർഗ്ഗം. ഇനിയും രാഷ്ട്രീയ ഭാവിയുള്ള ഒരു നേതാവിന്റെ ദേഹത്ത് കണ്ണിൽകണ്ട ചെളിയെല്ലാം വാരിയെറിഞ്ഞ് കളങ്കപ്പെടുത്തിയ നികൃഷ്ട ജീവികൾ. ഒരു മനുഷ്യൻ സി.പി.എമ്മുകാരൻ ആയിപ്പോയതിന് ഇത്രയധികം ക്രൂരത കാണിയ്ക്കണമായിരുന്നോ?

ഇപ്പോൾ ഇടതുപക്ഷ പിന്തുണയുള്ള ഒരു ഗവർണ്മെന്റെങ്ങാനുമാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നതെങ്കിൽ സി.ബി.ഐയെ സ്വാധീനിച്ചെന്നു പ്രചരിപ്പിച്ചേനെ!

ഇതുവരെ സ.പിണറായിയെ അപകീർത്തിപെടുത്തിയതു മൂലം അദ്ദേഹത്തിന് വ്യക്തിപരമായും രാഷ്ട്രീയവുമായും ഉണ്ടായ കഷ്ട നഷ്ടങ്ങൾക്ക് ആരു സമാധാനം പറയും?

ലാവ്ലിന്റെ പേരു പറഞ്ഞ് പെരുമ്പറപ്പത്രങ്ങളുടെ പത്രനാമത്തെക്കാ‍ൾ വലിയ തലക്കെട്ടുകളിൽ മുൻപേജിൽതന്നെ ഫുൾപേജ് വാർത്തകൾ ചമച്ചവർ, പിണറായി കുറ്റക്കാരനല്ലെന്ന സി.ബി.ഐ വെളിപ്പെടുത്തലുകൾ ഗൌരവമുള്ള ഒരു വർത്തയായേ കണ്ടില്ല. അതുകൊണ്ട് അവ ഉൾപേജുകളിൽ ചെറു കോളങ്ങളിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.

ചിലർക്കങ്ങനെയാണ്. അപരന്റെ മുണ്ടുരിയുന്നതിലാണുത്സാഹം.അവർ മുണ്ടുടുത്തു നിൽക്കുന്നത് അവർക്ക് കൌതുകമുള്ള കാഴ്ചയാകില്ലല്ലോ.അതവർക്ക് കണ്ടുനിൽക്കാനുമാകില്ല.

പിണറയിയെ പിന്തുണച്ച് ആരെങ്കിലും വല്ലതും പറഞ്ഞു പോയാൽ കൊളുകൊളുത്ത വായിൽ പൂളിച്ച തെറികളുമായി ചാടിവീണ കോളാംബികൾക്കെന്തേ ഇപ്പോൾ നാവിറങ്ങിപ്പോയോ? ഇടതു പക്ഷത്തിനനുകൂലമായി പാവങ്ങളാരെങ്കിലും ബ്ലോഗെഴുതിപ്പോയാൽ ബ്ലോഗെഴുത്തിന്റെ “ശാസ്ത്രീയ വശങ്ങൾ“ പഠിപ്പിക്കാനിറങ്ങുന്ന ബൂലോക കാരണവന്മാർക്കും എന്തു സംഭവിച്ചുവെന്നറിയില്ല.

ചിലർക്ക് പിണറായിയെയോ സി.പി.എമ്മിനെയോ അനുകൂലിച്ച് ബ്ലോഗെഴുതുന്നതു തന്നെ എന്തോ വലിയ അപരാധമാണെന്ന മട്ടാണ്. സി.പി.എമ്മിനെയോ അതിന്റെ നേതാക്കളെയോ അനുകൂലിച്ച് പോസ്റ്റെഴുതുന്നത് കുറ്റകരമാണെന്ന് ബ്ലോഗിന്റെ സേവന ദാതാക്കളായ ഗൂഗിൾ കമ്പനി അവരുടെ ബ്ലോഗു നിയമാവലിയിലൊന്നും പറഞ്ഞിട്ടുള്ളതായി കാണുന്നില്ല.

സ. പിണറായിയെ കുറ്റക്കാരനായി ചിത്രീകരിച്ച് ബ്ലോഗിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രചരണം നടത്തിയവർ ആരെങ്കിലും ഖേദം പ്രകടിപ്പിക്കുമോ, മാപ്പ് പറയുമോ എന്നൊക്കെ അറിയാൻ ഈയുള്ളവന് അതിയായ കൌതുകമുണ്ട്. മാപ്പല്ല, കോപ്പാണ് പറയുകയെന്ന് അറിയാഞ്ഞിട്ടുമല്ല!

അല്ലെങ്കിൽ അമ്മാതിരി പോക്കിരി എഴുത്തുകൾ ബ്ലോഗിലായാലും മറ്റു മാധ്യമങ്ങളിലായാലും മേലിൽ എഴുതാതെയെങ്കിലും ഇരിക്കണം.

Saturday, April 17, 2010

സ. പിണറായിക്കെതിരെ തെളിവുകള്‍ ഇല്ലെന്നു സി.ബി.ഐ

സ. പിണറായിക്കെതിരെ തെളിവുകള്‍ ഇല്ലെന്നു സി.ബി.ഐ

സ. പിണറായി വിജയൻ ലാവ് ലിൻ കേസിൽ ഏതെങ്കിലും തരത്തിൽ സാമ്പത്തിക ക്രമകേടുകടൾ നടത്തിയതിനോ പണം വാങ്ങിയതിനോ തെളിവൊന്നുമില്ലെന്ന് സി.ബി.ഐ റിപ്പോർട്ടെന്ന്! വാർത്ത ഒന്നല്ലാതെ കേട്ടതേയുള്ളു. വിശദാംശങ്ങൾക്ക് കാതോർക്കുന്നു. ഇനിയിപ്പോൾ സി.പി.എം വിരുദ്ധരും പിണറായി വിരുദ്ധരും എന്തൊക്കെ അഭിപ്രായങ്ങളാണാവോ പറയാനിരിക്കുന്നത്? സി.ബി.ഐ പിണറായി ഗ്രൂപ്പ് ആണെന്നോ മറ്റോ പറയുമോ ആവോ! വരുന്ന കുറെ ദിവസങ്ങൾ തരൂർ സാറിനുള്ളതാണെങ്കിലും സ. പിണറായിയെ വെറുതെ വിട്ടുകളയരുത്. സി.ബി.ഐ അല്ല ആരു പറഞ്ഞാലും പിണറായി കുറ്റക്കാരനാണെന്ന് പറഞ്ഞ് ഇനിയും ഉറഞ്ഞു തുള്ളണം. അതുവഴി വേണം സി.പി. എം വിരുദ്ധരായ പലരുടെയും സ്വന്തം ദുർഗന്ധങ്ങൾ മറച്ചു വയ്ക്കാൻ. കൂടുതൽ എഴുതാൻ സമയം അനുവദിക്കാത്തതിനാൽ തൽക്കാലം ഇത്രയിൽ നിർത്തുന്നു. തുടർന്നുള്ള പ്രതികരണങ്ങൾ വരട്ടെ. ബാക്കി പിന്നീടാകാം.

Thursday, February 25, 2010

ഇന്നസെന്റു ചേട്ടാ അത്രയ്ക്കങ്ങോട്ട് വേണോ?

ഇന്നസെന്റ് ഒരു നല്ല നടനാണ്. അത് അദ്ദേഹം തെളിയിച്ചിട്ടുണ്ട്‌. അതുകൊണ്ട് അദ്ദേഹത്തെ ഇഷ്ടവുമാണ്. പക്ഷെ അദ്ദേഹം ഒരു നല്ല വിവരദോഷിയും കൂടിയാണെന്ന സത്യം താഴെ പറയുന്ന പ്രസ്താവനയിലൂടെ അദ്ദേഹം തെളിയിക്കരുതായിരുന്നു. അതിൽ ഈയുള്ളവന് തീരെ ഇഷ്ടപ്പെടാതിരുന്ന വാചകം ഇവിടെ കോട്ട് ചെയ്യുന്നു “പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സമൂഹത്തിലെ ഉന്നതന്മാരെ ആക്രമിക്കാന്‍ നടക്കുകയാണ് അഴീക്കോട്. ദേശീയ വാർഡ് കിട്ടുന്നത് കഴിവു തന്നെ പക്ഷെ അതുകൊണ്ട് അവരെ ഏറ്റവും ഉന്നതരായി കണ്ട് ആദരിച്ചുകൊള്ളണമെന്ന് സുകുമാർ അഴീക്കോടിനെ പോലെ സർവ്വാദരണീയനായ ഒരാളോട് ഇന്നസെന്റ് ആവശ്യപ്പെട്ടത് അല്പം കടുത്തു പോയി. കേരളീയ സമൂഹത്തിൽ ബഹുഭൂരിപക്ഷവും സൂപ്പർ സ്റ്റാറുകളേക്കാൾ ആദരിക്കുന്നത് സുകുമാർ അഴീക്കോടിനെ പോലുള്ളവരെയാനെന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം ഇന്നസെന്റിൽനില്ലെന്ന് അദ്ദേഹം വരുത്തി തീർത്തെങ്കിലും നാം അതു വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. സുപ്പർ സ്റ്റാറുകളെ ( എക്സ് ഓർ വൈ) ദൈവമായി കണ്ട് ആരാധിക്കാൻ ഫാൻസ് അസോസിയേഷൻ കൊണ്ട് വരുമാനമുള്ളവർ തയ്യാറായേക്കും. മറ്റുള്ളവർക്ക് അതിന്റെ കാര്യമില്ല. നിങ്ങൾ തിലകനെ തള്ളുകയോ കൊള്ളുകയോ ചെയ്യുക. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണാധികാരികളും രാഷ്ട്രീയത്തിൽ ഉയർന്ന ശ്രേണികളിൽ ഇരിക്കുന്നവരും പോലും ആദരിക്കുന്ന അഴീക്കോട് മാസ്റ്ററിനെ തരം താഴ്ത്തി സംസാരിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ അല്പം അഹങ്കാരമാണ്........ പ്ലീസ് ഇന്നസെന്റ് നിങ്ങളെയൊക്കെ നടന്മാരെന്ന നിലയ്ക്ക് ഇഷ്ടപ്പെടുന്ന നമ്മളെ ക്കൊണ്ട് ഇങ്ങനെ അതുമിതും പറയിക്കാതിരിക്കൂ‍......
നിങ്ങൾക്കു തിലകനെ വേണ്ടെങ്കിൽ വേണ്ട. പക്ഷെ ഇന്നു ഞാൻ നാളെ നീ എന്നാണ്!

ഇനി ഇന്നസെന്റിന്റെ പ്രസ്താവന ദേശാഭിമാനിയിൽ കണ്ടത് താഴെ വായിക്കുക!

അഴീക്കോട് അമ്മയുടെ പ്രശ്നത്തില്‍ ഇടപെടേണ്ട: ഇന്നസെന്റ്


കോഴിക്കോട്: 'അമ്മ'യുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ സുകുമാര്‍ അഴീക്കോട് ഇടപെടേണ്ടെന്നും അദ്ദേഹം നല്ല സിനിമകള്‍ കണ്ട് നല്ല ചിന്തകളുമായി നാമം ജപിച്ച് വീട്ടിലിരിയ്ക്കട്ടെയെന്നും 'അമ്മ' പ്രിസഡന്റ് ഇന്നസെന്റ്. പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ അംഗങ്ങള്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നമേ തിലകനുമായി ഉള്ളൂ. നേരാംവണ്ണം സിനിമ പോലും കാണാത്ത അഴീക്കോടിന് 'അമ്മ'യുടെ പ്രശ്നത്തില്‍ ഇടപെടാന്‍ എന്താണ് യോഗ്യത. മധ്യസ്ഥത്തിന് ആള് വേണോ എന്ന് വിളിച്ച് ചോദിച്ച് നടക്കുകയാണ് അദ്ദേഹം. പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള സമൂഹത്തിലെ ഉന്നതന്മാരെ ആക്രമിക്കാന്‍ നടക്കുകയാണ് അഴീക്കോട്. ഇവരെ കോമാളികളായി ചിത്രീകിരിക്കുന്നത് മോശമാണ്. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് മോഹന്‍ലാലിനെപ്പോലുള്ളവരുടെ തൊഴിലിന്റെ ഭാഗമാണ്. അഴീക്കോടിനെ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിപ്പിച്ചാല്‍ സ്വര്‍ണം വാങ്ങുന്നവര്‍ തിരികെ ഏല്‍പ്പിക്കുന്ന സ്ഥിതിയാണുണ്ടാവുക. പ്രസംഗിക്കാന്‍ പോവുന്നതും പരസ്യത്തില്‍ അഭിനയിക്കുന്നതിന് തുല്യമാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനാണ് ആരോപണങ്ങളുമായി അദ്ദേഹം ഇറങ്ങുന്നത്. പട്ടിണി കിടന്നയാള്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെയാണ് അഴീക്കോട് ഇപ്പോള്‍ പെരുമാറുന്നത്. അതുകൊണ്ടാണ് എവിടെച്ചെന്നാലും ഇപ്പോള്‍ തിലകന്റെ വിഷയം ആവര്‍ത്തിക്കുന്നത്. താന്‍ എഴുതിയ പുസ്തകങ്ങളുടെ എണ്ണം വിളിച്ചു പറഞ്ഞ് നടക്കേണ്ട ഗതികേടിലാണ് അദ്ദേഹം. എന്നാല്‍ നല്ല നാല് സിനിമയില്‍ അഭിനയിച്ചാല്‍ നടന്മാര്‍ എല്ലാ കാലത്തും ഓര്‍മിക്കപ്പെടും. തിലകന്‍ ഉന്നയിച്ചിരിക്കുന്ന തര്‍ക്കങ്ങള്‍ 'അമ്മ'യ്ക്കുള്ളില്‍ തങ്ങള്‍ തീര്‍ക്കും. എം കെ സാനുവും ടി പത്മനാഭനുമൊക്കെയായുള്ള പ്രശ്നങ്ങള്‍ തീര്‍ത്തതിനു ശേഷം അഴീക്കോട് മറ്റ് പ്രശ്നങ്ങളില്‍ ഇടപെട്ടാല്‍ മതി. അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ വളരെ മോശമാണ്. മധ്യസ്ഥത പറയാനുള്ള മാനസിക പക്വത അദ്ദേഹത്തിന് കൈവന്നിട്ടില്ല. അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമായി അഴീക്കോട് മാറിയിട്ടുണ്ട്. തിലകനെ 'അമ്മ' വിലക്കിയിട്ടില്ല. അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പരാതികളുണ്ടെങ്കില്‍ സംഘടനയ്ക്കുള്ളിലാണ് പറയേണ്ടിയിരുന്നത്. അത് മാധ്യമങ്ങളോട് പറഞ്ഞതാണ് ചെയ്ത തെറ്റ്. ഏത് നിമിഷവും സഹകരിക്കുന്ന സിനിമയില്‍നിന്ന് നടനെ നിര്‍മാതാവിന് പിരിച്ചുവിടാമെന്ന് അമ്മയുടെ ഭരണഘടയില്‍ വകുപ്പുണ്ട്. ഈ സാഹചര്യത്തില്‍ തിലകനെ ഒരു സിനിമയില്‍ വിലക്കിയതിന് എതിര്‍പ്പ് പറയാനാവില്ല. തിലകനൊപ്പം അഭിനയിക്കാന്‍ 'അമ്മ' അംഗങ്ങള്‍ തയ്യാറാണ്. സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ആദ്യം തിലകന്റെ മറുപടി ലഭിയ്ക്കണം. മാര്‍ച്ച് ഒന്നിന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അന്ന് പ്രശ്ം തീരുന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല. തിലകനിലെ നടനെ തങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ അതിനപ്പുറമുള്ള ചില കാര്യങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും ഇന്നസെന്റ് പറഞ്ഞു.

Sunday, January 17, 2010

ജ്യോതി ബസുവിന് ആദരാജ്ഞലികള്‍



കൊല്‍ക്കത്ത: വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.