Tuesday, November 10, 2009

ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠം

പറയാതെ വയ്യ!

പെട്ടെന്ന് എഴുതി പ്രസിദ്ധീകരിയ്ക്കുന്നതിനാൽ അക്ഷരത്തെറ്റു കണ്ടെത്തുന്നവർ ദയവായി ചൂണ്ടി കാണിയ്ക്കുക.

സി.പി.എം ഇനിയും പാഠം പഠിയ്ക്കണം

ഒരു പാർട്ടി വിരുദ്ധ ലേഖനം എഴുതുന്നതിലുള്ള വിഷമത്തോടെ,

കണ്ണൂർ, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിച്ചതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ എൽ.ഡി.എഫ് പ്രത്യേകിച്ച് സി.പി.എം ഇതിൽനിന്നും പാഠം പഠിയ്ക്കരുതെന്ന് ഇതിനർത്ഥമില്ല. മാധ്യമങ്ങളുടെ സ്വാധീനം കേരളത്തിൽ വളരെ കൂടുതലാണെന്നും പൊതുവെ മാധ്യമങ്ങൾ ഇടതുപക്ഷവിജയം കാംക്ഷിയ്ക്കുന്നവരല്ലെന്ന് അറയാം. എന്നിട്ടും അതിനെ അതിജീവിയ്ക്കാൻ പറ്റുന്ന തന്ത്രങ്ങളൊന്നും സി.പി.എമ്മിനോ. എൽ.ഡി.എഫിനോ ആവിഷ്കരിയ്ക്കാൻ കഴിയുന്നില്ല.

ജനവികാരം എന്തുതന്നെ ആയാലും ഉപതെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിയ്ക്കുവാൻ കഴിയുന്ന സംഘടനാസംവിധാനം യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിനു വളരെ കൂടുതലായുണ്ട്. എന്നിട്ടൂം തോൽക്കുകയാണ്. ഇനി വരാനിരിയ്ക്കുന്ന നിയമസഭാതെരഞ്ഞെ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പാരമ്പര്യമനുസരിച്ച് സ്വാഭാവികമായും യു.ഡി.എഫേ വിജയിക്കൂ. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മൊത്തത്തിൽ വരുമ്പോൾ അല്പം മെച്ചം യു.ഡി.എഫിനു ലഭിച്ചുകൂടെന്നില്ല.

വിജയിക്കാൻ ഒന്ന് ആഞ്ഞു പിടിച്ചില്ലെന്നല്ല. പക്ഷെ ഗുണപ്പെട്ടില്ല. കുടുംബ യോഗങ്ങളൊക്കെ വിജയമായിരുന്നത്രേ. വീട്ടിൽ ചെന്നാൽ ആളുകൾ സന്തോഷത്തോടെ വരവേൽക്കും. പക്ഷെ വോട്ടു കിട്ടണമെന്നില്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ കുടുംബയോഗങ്ങൾ വിളിയ്ക്കുന്നത് പോലും നിരർത്ഥകമാണ്. എന്നാണു കാണുന്നത്. എന്നാൽ ചോദിയ്ക്കും ഇതിനപ്പുറം ഇനി എന്തൊക്കെയാണു ചെയ്യാനുള്ളതെന്ന്‌. പരമ്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ ഇടതുപക്ഷത്തിന് ഇനിയൂള്ള കാലം വിജയിക്കാനാകില്ല..

എന്നാൽ മനോമനൻ ഈ ഉപതെരഞ്ഞെടുപ്പിന്റെ പച്ഛാത്തലത്തിലും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന്റെ അനുഭവം വച്ചും പറയുന്നത്, പരാജയ കാരണങ്ങൾ വിലയിരുത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുകയാണ്. ഇതു നയത്തിന്റെയോ, ഭരണപരാജയത്തിന്റെയോ, എതിർ പ്രചരണങ്ങളുടെയോ പ്രശ്നമൊന്നുമല്ല. സത്യത്തിൽ കഴിഞ്ഞ കുറെ നാളുകളായി സി.പി.എം നേതാക്കൾ ജനങ്ങളിൽ നിന്നും അകലുകയും കോൺഗ്രസ്സുകാർ ജനങ്ങളുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നു എന്നത് ഒരു യാത്ഥാർത്ഥ്യമാണെന്നു തിരിച്ചറിഞ്ഞേ മതിയാകൂ.

ജനങ്ങളിൽ നിന്നു മാത്രമല്ല പാർട്ടീ അണികളിൽ നിന്നുതന്നെ സി.പി.എം നേതാക്കൾ വളരെ അകലെയാണ്. അണികളോടും ജനങ്ങളോടും അടുത്തുനിന്നു സംസാരിയ്ക്കുന്നതുതന്നെ അവർക്കിഷ്ടമല്ല. മിക്കവരും വിലകൂടിയ കാറുകളിൽ നിന്നു പുറത്തിറങ്ങാറുതന്നെ ഇല്ല. കോൺഗ്രസ്സുകാർ വിലപിടിപ്പുള്ള കാറുകളിൽ സഞ്ചരിയ്ക്കുന്നവരും രാജകീയ ജീവിതം നയിക്കുന്നവരും ആണെങ്കിലും ജനങ്ങളോടും പ്രത്യേകിച്ച് അണികളോടും -കാപട്യമാണെങ്കിലും- നല്ല സൌഹൃദം പുലർത്തുന്നു. എവിടെയും ഓടിയെത്തുന്നു.

കോൺഗ്രസ്സിന്റെ ജനപ്രതിനിധികൾ വയറ്റുനേർച്ചയ്ക്കും നൂലുകെട്ടിനും പോലും എത്തുമ്പോൾ സി.പി.എം. നേതാക്കൾക്കു മരണത്തിനു പോകാൻ പോലും സമയമില്ല. അല്ലെങ്കിൽതന്നെ ഉപയോഗ ശൂന്യമായ പാർട്ടിപരിപാടികൾ ഒഴിഞ്ഞ സമയവും ഇല്ലല്ലോ. എങ്ങനെ പാർട്ടീ അണികളെ ബുദ്ധിമുട്ടിയ്കാ‍മെന്നും സധാരണ പാർടി പ്രവർത്തകരെ കടബാദ്ധ്യതയിൽ ആക്കാമെന്നും വർഷങ്ങളായി ഗവേഷണം നടത്തിക്കൊണ്ടിരിയ്ക്കുന്ന ഒരു പാർട്ടിയാണ് സി.പി.എം.

എന്തൊക്കെ പറഞ്ഞാലും ഒരു പാവപ്പെട്ടവന്റെ വീട്ടിൽ ഒരു എം.പിയോ , എം.എൽ.എ യോ ഒക്കെ ഒരു വിശേഷത്തിനു ചെല്ലുന്നത് അവർക്കു സന്തോഷകരം തന്നെ ആയിരിയ്ക്കും അതൊന്നും ഇപ്പോകൾ സി.പി.എം കാർ ചെയ്യുന്നതേയില്ല. അണികളെ തന്നെ എന്തെങ്കിലും കാര്യത്തിനു ചെന്നാൽ കടിച്ചു കീറാൻ നിൽക്കും. എപ്പോഴും മസ്സിലും പിടിച്ചാണു നടപ്പ്. അതൊന്നും ഇനി ജനങ്ങളോടൂ വേണ്ട, പാർട്ടി അണികളോടും വേണ്ട. നിങ്ങൾ വ്യക്തിപരമായി സുഖഭോഗങ്ങളൊക്കെ കിട്ടുന്നെങ്കിൽ അനുഭവിച്ചോളൂ. പക്ഷെ പാർട്ടി പ്രവർത്തകരെയും, ജനങ്ങളെയും കണ്ടാലൊന്നു ചിരിയ്ക്കാൻ പോലും താല്പര്യമില്ലെങ്കിൽ നിങ്ങൾക്കു പറ്റിയതു രാഷ്ട്രീയമല്ല.

എന്തൊക്കെ പറഞ്ഞാലുംസി.പി.എം തന്നെ ഇന്ത്യയിലെ ഏറ്റവും നല്ല പാർട്ടി. അതുകൊണ്ടു തന്നെ ആ പാർട്ടിയിൽ നിന്നും, അതിന്റെ നേതാക്കളിൽനിന്നും, അവർ ഭരണത്തിൽ ഇരിയ്ക്കുമ്പോൾ ആ ഭരണത്തിൽ നിന്നും ജനങ്ങൾ കൂടുതൽ പ്രതീക്ഷിയ്ക്കും. കേരളത്തിൽ തുടർച്ചയായി ഭരണം കിട്ടിയില്ലെന്നും അതുകൊണ്ടു പാർട്ടി ആഗ്രഹിയ്ക്കുമ്പോലെ ജനങ്ങൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെന്നും പറഞ്ഞാൽ അതിൽ കുറച്ചു വാസ്തവം ഉണ്ട് എന്നു വാദത്തിനു വേണ്ടി പറയാം.

എന്നാൽ ബംഗാളിലോ? പത്തു മുപ്പതു കൊല്ലക്കാലം പാവപ്പെട്ടവന്റെ പാർട്ടി ഭരിച്ചിട്ട് ഇന്നും അവിടെ ചേരികളിലും ചെറ്റക്കുടിലുകളിലും, തെരുവുകളിലും വിശപ്പിന് ആഹാരമില്ലാതെ, ഉടുതുണിയ്ക്കു മറുതുണിയില്ലാതെയും, കുടിവെള്ളമില്ലാതെയും പാവങ്ങൾ ഇന്നും കഴിയുന്നു . അവർക്കു ഒരുഗതിയും പരഗതിയും ഉണ്ടായില്ല. ഇതിനകം എന്തെല്ലാം ചെയ്യാമായിരുന്നു, അവിടെ! ചെയ്തോ?

എന്നു പറഞ്ഞാൽ ബംഗാളിൽ ഈ പാർട്ടി ഇക്കാലമത്രയും ആർക്കുവേണ്ടിയാണു ഭരിച്ചതെന്നു ചോദിയ്ക്കുന്ന മനോമനം പാർട്ടി വിരുദ്ധനല്ല. പാർട്ടിയിൽ നിന്നും അടിച്ചെറ്റിയാലും പുറത്തു പോകാത്ത അടിയുറച്ച സി.പി.എം കാരനാണ്. പാർട്ടിയ്ക്കെതിരെയുള്ള പ്രചരണങ്ങളെ പ്രതിരോധിയ്ക്കുന്നതിൽ ബ്ലോഗിലൂടെയാണെങ്കിലും മറ്റെഴുത്തുകളിലൂടെയാണെങ്കിലും, പ്രസംഗങ്ങളിലൂടെയാണെങ്കിലും ചെറിയപങ്കൊക്കെ വഹിച്ചു പോരുന്ന ആളാണ് ഈ മനോമനൻ. ഇനിയും അത് അങ്ങനെ ആയിരിയ്ക്കുകയും ചെയ്യും.

ഒരു ഉപതെരഞ്ഞെടുപ്പുകൊണ്ടൊന്നും ലോകം അവസാനിയ്ക്കുന്നുമില്ല. ഇനി നാളെ വരാനിരിയ്ക്കുന്ന കുറെ തെരഞ്ഞെടുപ്പുകളിൽ തോറ്റാലും സി.പി.എം അങ്ങ് ഇല്ലാതാകാനൊന്നും പോകുന്നില്ല. ഇല്ലാതായിക്കൂടല്ലോ. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല. അതുകൊണ്ടുതന്നെ സി.പി.എം നിലനിന്നേ പറ്റൂ. അത് എല്ലാവർക്കും അറിയാം. ജനങ്ങൾക്കിവിടെ സി.പി.എം വേണം എന്നാൽ വോട്ട് ഒട്ടു കൊടുക്കുകയുമില്ല എന്ന നിലയിലേയ്ക്കാണു കാര്യങ്ങൾ.

അതുപോലെ മറ്റൊന്ന് തെരഞ്ഞെടുപ്പിനെ ആത്മ വിശ്വാസത്തോടെ നേരിടണം എങ്കിലും തെരഞ്ഞെടുപ്പിനു മുൻപ് വിജയം സംബന്ധിച്ച് അതിരു കടന്ന അവകാശ വാദങ്ങൾ ഉന്നയിക്കുന്ന സ്വഭാവം എല്ലാ പാർട്ടിക്കാരും ഉപേക്ഷിയ്ക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പുകഴിയുമ്പോൾ തോറ്റാൽ പിന്നെ ജനങ്ങൾക്കു മുന്നിൽ അപഹാസ്യരാകും. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിനു മുൻപ് എല്ലാ മുന്നണിക്കളും വിജയം ഉറപ്പിച്ച് അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ ആരെങ്കിലും ഒരു കൂട്ടർ വിജയിച്ചേ പറ്റൂ എന്നിരിക്കെ തെരഞ്ഞെടുപ്പിനു മുൻപ് ഞങ്ങൾ വിജയിക്കുമെന്നു ആരായാലും അല്പം മയത്തിൽ പറയുന്നതാണു നല്ലത്.

എന്തായാലും സി.പി.എം നയങ്ങളിലും പരിപാടികളിലും എന്നതിലുപരി പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയേ മതിയാകൂ. താഴെ കിടയിൽ പ്രവർത്തിയ്ക്കുന്ന സജീവ പാർട്ടി അണികളെക്കാൾ ഇന്ന് പാർട്ടിയെ കൊണ്ടുള്ള നേട്ടം ആംചെയർ വിപ്ലവകാരികൾക്കാണെന്നതും കാണണം. ഈ ആംചെയർ വിപ്ലവകാരികൾ ഇരിയ്ക്കുന്നതാകട്ടെ ചിന്ത, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണ ശാലകളിലും, കൈരളി ചാനലിലും, പിന്നെ പാർട്ടി ജില്ലാ കമ്മിറ്റി മുതൽ മേലോട്ടു സംസ്ഥാൻ ദേശീയ ഓഫീസുകളിലുമാണ്. അവിടെയൊക്കെ ജോലിനോക്കുന്ന പലതരം ജീവനക്കാരാണ്. അതിൽ നല്ലൊരു പങ്കും നേതാക്കളുടെ ബന്ധുക്കൾ. പിന്നെ പാർട്ടി വിരുദ്ധരും. എല്ലവർക്കും നല്ല ശമ്പളം.

വിവിധ തലങ്ങളിലുള്ള പാർട്ടി സഖാക്കളെ പിഴിഞ്ഞൂണ്ടാക്കുന്ന പണം കൊണ്ട് പാർട്ടിയുടെ പ്രസിദ്ധീകരണ ശാലകളും, ചാനലുകളും, ആസ്ഥാനമന്ദിരങ്ങളുമൊക്കെ സാമ്പത്തികമായി ആയുഷ്കാലം സുരക്ഷിതമാക്കുന്ന നടപടികളിലാണിപ്പോൾ പാർട്ടി. പാവപ്പെട്ട പാർട്ടി പ്രവർത്തകർക്ക് ഒരു ഗതിയും മറുഗതിയും ഇല്ല. ജനങ്ങളുടെ സ്ഥിതിയും തഥൈവ. പാർട്ടി പ്രസിദ്ധീകരണങ്ങൾ വാങ്ങി വയ്ക്ജുന്നതല്ലാതെ ആരും വായിക്കുന്നതുമില്ല.

അതുപോലേ ഇന്നു പാർട്ടിയിൽ എൽ. സി തൊട്ട് മേലോട്ട് നേതാക്കളാകണമെങ്കിൽ വക്കീലന്മാർ ആകണമെന്ന സ്ഥിതിയാണ്. അല്ലെങ്കിൽ മറ്റുതരത്തിൽ ഉയർന്ന ബിരുദങ്ങൾ വേണം. എൽ.സി വരെ എല്ല വിഭാഗങ്ങൾക്കുമൊരു വിധമെങ്കിലും പങ്കാളിത്തം ലഭിയ്ക്കും. എന്നാൽ ഏരിയാ കമ്മിറ്റികൾ മുതൽ പരിശോധിച്ചാൽ കൂടുതൽ പേരും വക്കീലന്മാരോ, ഉയർന്ന വിദ്യാസമ്പന്നരോ, കാശുള്ളവരോ ആയിരിയ്ക്കും. താഴെ കിടയിൽ പ്രവർത്തിയ്ക്കുന്ന പാവപ്പെട്ട സഖാൽക്കൾക്കു എത്ര കഴിവുണ്ടെങ്കിലും നേതൃസ്ഥാനങ്ങളിലൊന്നും വരാൻ കഴിയുന്നില്ല. അതുമൊക്കെ പാർട്ടി ജനങ്ങളിൽ നിന്ന് അകലാൻ കാരണമാണ്.

രാഷ്ട്രീ നേതൃസ്ഥാനങ്ങൾ എല്ലാം വക്കീലന്മാർക്കും അഭ്യസ്ഥവിദ്യർക്കും പെൻഷൻ പറ്റി വരുന്ന യൂണിയൻ നേതാക്കൾക്കുമായി തീറെഴുതി കൊടുക്കുന്ന സമ്പ്രദായം പാർട്ടി അവസാനിപ്പിയ്ക്കണം. എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകണം.അടിമുടി മാറണമെന്നുമാത്രം ചുരുക്കി പറയുന്നു. ഇത് തുറന്നെഴുതാൻ ഉപതെരഞ്ഞെടുപ്പു ഫലം ഒരു നിമിത്തമാ‍ക്കുന്നുവെന്നേയുള്ളൂ. നേരത്തേ എഴുതാൻ ഇരുന്നതുതന്നെ.

ഇതു വായിച്ച് ഈ യുള്ളവൻ പാർട്ടിയുടെ അനുകൂല ശത്രുവോ, ജനശക്തി ഗ്രൂപ്പോ, പാർട്ടി വിരുദ്ധനോ എന്തിനു വി.എസ് പക്ഷപാതി എന്നു പോലുമോ ആരും ധരിയ്ക്കരുതെന്ന് അഭ്യർത്ഥിയ്ക്കുന്നു. പിണറായിയെയും ശക്തമായി പിന്തുണയ്ക്കുന്ന, വി.എസും പിണറായിയും എല്ലാം പാർട്ടിയ്ക്കു വിധേയപ്പെട്ട് പ്രവർത്തിക്കണമെന്നു വിശ്വസിയ്ക്കുന്ന അടിയുറച്ച സി.പി.എം കാരൻ തന്നെ മനോമനൻ. ഇനി അല്ലെന്നാരെങ്കിലും ധരിച്ചാലും ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. പറഞ്ഞെന്നു മാത്രം!

15 comments:

മനനം മനോമനന്‍ said...

ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഇനിയും സി.പി.എം പാഠം പഠിയ്ക്കണം. യു.ഡി.എഫ് അവരുടെ മണ്ഠലങ്ങൾ നിലനിർത്തി എന്ന ലാഘവത്തിൽ ഈ തെരഞ്ഞെടുപ്പു ഫലത്തെ കാണരുത്.

Anonymous said...

യോജിയ്ക്കുന്നു; വിയോജിക്കുന്നുമുണ്ട്!

ആഗ്നേയന്‍ said...

മൌനം വാചാലം!

Joker said...

പൂര്‍ണമായി യോജിക്കാതിരിക്കാനാവുന്നില്ല. ഇന്നേ വരെയുള്ള ഉപതെരെഞ്ഞെടുപ്പുകളില്‍ സിപീഎം ഇങ്ങനെ തോറ്റിട്ടില്ല എന്നൊക്കെ ചില പത്രങ്ങള്‍ താങ്ങ്ഗി വിടുന്നുണ്ട്. പക്ഷെ താങ്കളുട്റ്റെ നിരീക്ഷണങ്ങളോട് യോജിക്കാതിരിക്കാനാവുന്നില്ല. ശ്രീമതിയെ പോലുള്ളവരുടെ സ്വജന പക്ഷപാതവും മറ്റ് പല പ്രശ്നങ്ങളും പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റി എന്നതും സത്യമാണ്.

എന്നാല്‍ വലതു പക്ഷ രാഷ്ട്രീയത്തിനും, കോര്‍പറേറ്റ് അനുകൂല നിലപാട്റ്റുകള്‍ക്കും തികച്ചും ബദലാവേണ്ട പാര്‍ട്ടി പ്രസ്തുത കാര്യങ്ങള്‍ക്കായി മാത്രം നില കൊള്ളുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. പശ്ചിമ ബംഗാളിലെ സിംഗൂര്‍ പോലുള്ള പ്രശനങ്ങള്‍ലില്‍ നിന്ന് സിപീഎം എത്ര ഉരുണ്ട്റ്റ്ലും ചെളി ദേഹത്ത് നിന്ന് പോകില്ല. നീണ്ട ഇടത് ഭരണം ബംഗാളില്‍ ഒന്നു ഉണ്ടാക്കിയില്ല എന്ന തിരിച്ചറിവ് കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ ഒട്ടുക്കും സിപീഎ ന്റെ വിലയെ കുറച്ചൊന്നുമല്ല ബാധിച്ചത്.

പക്ഷെ ഇക്കഴിഞ്ഞ ലോകസഭാ ഇലക്ഷനില്‍ ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയയില്‍ ഇറങ്ങി കളിച്ച കോര്‍പറേറ്റ് ഇടപെട്റ്റലുകളെ കണ്ടില്ലെന്ന് നട്റ്റിക്കാനാവില്ല. വിദേശ മൂലധനവും, കോറ്ര്പറേറ്റ് വല്‍കരണ്‍നവും ആണ് വികസനമെന്ന് ധരിച്ചു വശായ ജനങ്ങള്‍ സത്യത്തില്‍ വഞ്ചിക്കപ്പെട്ട്റ്റിരിക്കുകയാണ്. ആസിയാന്‍ കരാര്‍, ബിടി വിത്തിനങ്ങള്‍, മറ്റ് വിദേശ നയങ്ങള്‍ എന്നിവയിലൊക്കെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ്സ് കങ്കാണിമാര്‍ വളരെ പെട്ടെന്ന് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. പക്ഷെ ഇതിനെയെല്ലാം പ്രധിരോധിക്കേണ്ട്റ്റ സിപീഎം ന് പാളയത്തില്‍ പട്റ്റ ഒഴിഞ്ഞിട്ട് സമയമില്ലല്ലോ. അക്ഷരാഭ്യാസമില്ലാത്തിട്റ്റത്ത് വരെ ടിവി എത്തിച്ഛു കൊണ്ട് മാധ്യമ പ്രോപ്പഗണ്ടകള്‍ക്ക് എന്നും മുന്നിലായിരുനു കോണ്‍ഗ്രസ്സ്. ഇപ്പോഴും അത് തുടരുന്നു.

എന്നിരുനാലും, ഇന്ത്യയിലെ വലതു പക്ഷ കോറ്പറേറ്റ് രാഷ്ട്രീയത്തിന്റെ സുവര്‍ണ കാലം അവസാനിക്കുമ്പോള്‍ ജനം തിരിച്ചറിവിന്റെ പാതയിലേക്കും സ്വയം പ്രധിരോധത്തിലേക്കും വരും അന്ന് സിപീഎം ഉണ്ട്റ്റെങ്കിലും ഇല്ലെങ്കിലും ഒരു ബദല്‍ ഇടത് പക്ഷം ഉയര്‍ന്ന് വരിക തന്നെ ചെയ്യും.

abhilash attelil said...
This comment has been removed by the author.
abhilash attelil said...

താങ്കളോട് വിയോജിക്കുന്നു.കാരണം എല്‍ ഡി എഫ് തരംഗം ആഞ്ഞുവീശിയ 2006ലെ തിരെഞ്ഞെടുപ്പിനെക്കളും ഈ പ്രാവശ്യം മൊത്തം വോട്ടു 13000കൂടിയിട്ടും യു ഡി എഫിന് 2006കളും വോട്ടു കുറഞ്ഞു.കഴിഞ്ഞ പാര്‍ലമെണ്ട് തിരെഞ്ഞെടുപ്പിനെക്കാലും മൂന്നു മണ്ഡലങ്ങളിലും കൂടി മുപ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷവും യു ഡിഎഫിന് കുറഞ്ഞു.എല്‍ ഡി എഫ് ആകട്ടെ 2006നെകാലും നില മെച്ചപെടുത്തി.(ഓര്‍ക്കുക സകല മരകുറ്റിയും കരിമൂര്ഖനും വരെ അരിവാള്‍ ച്ചുട്ടികയില്‍ കുത്തിയ തിരെഞ്ഞെടുപ്പാണ് ലെ )

abhilash attelil said...

ഈ മൂന്നു മണ്ഡലങ്ങളില്‍ ആകെ വോട്ടുകള്‍ (2006)
ആകെ ചെയ്ത വോട്ട് 269,054
യു ഡി എഫ്‌ 142,614 (53%)
എല്‍ ഡി എഫ്‌ 111,268 (41.36%)
ബി ജെ പി 10,539 (3.92%)


ഈ മൂന്നു മണ്ഡലങ്ങളില്‍ ആകെ വോട്ടുകള്‍ (2009)
ആകെ ചെയ്ത വോട്ട് 283,903
യു ഡി എഫ്‌ 142,880 (50.33%) കുറഞ്ഞു
എല്‍ ഡി എഫ്‌ 117,472 (41.38%) ബി ജെ പി 15,120 (5.33%)

chithrakaran:ചിത്രകാരന്‍ said...

നേതൃത്വത്തിന്റെ ചെറിയൊരു നിലപാടു മാറ്റുകയാണെങ്കില്‍ ഇന്ത്യയൊട്ടുക്ക് പടര്‍ന്നു പിടിക്കാനുള്ള ജനാഭിലാക്ഷത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയാണ് സി.പി.എം.
പക്ഷേ, ആ മാറ്റം സങ്കുചിത ചിന്താഗതിക്കാരായ പാര്‍ട്ടി നേതാക്കള്‍ക്ക് സാധിക്കില്ല.
തങ്ങളുടെ രാഷ്ട്രീയം എന്താണെന്നറിയാന്‍ സംഭാവന നല്‍കുന്ന മൊതലാളിമാരോട് ഉപദേശം ചോദിക്കേണ്ടവിധം
തൊഴിലാളിത്വം നഷ്ടപ്പെട്ടവരാണ് ഇതിന്റെ ഇന്നത്തെ നേതാക്കള്‍.
നേതാക്കള്‍ വെറും മാനേജുമെന്റ് വിദഗ്ദരാകുംബോള്‍
താല്‍ക്കാലിക ലാഭങ്ങള്‍ക്കായി അടിത്തറയിളക്കി വില്‍ക്കും.

പാര്‍ട്ടി സ്വന്തം വ്യക്തിത്വം മനസ്സിലാക്കി ഒന്നുകില്‍ നന്നാകുക.
അല്ലെങ്കില്‍ നശിക്കുക.

ഒരു കോണ്‍ഗ്രസ്സായി സി.പി.എമ്മിനെ ഇനി അധിക കാലം ജനം സഹിക്കില്ല, തീര്‍ച്ച.

chithrakaran:ചിത്രകാരന്‍ said...

നേതൃത്വത്തിന്റെ ചെറിയൊരു നിലപാടു മാറ്റുകയാണെങ്കില്‍ ഇന്ത്യയൊട്ടുക്ക് പടര്‍ന്നു പിടിക്കാനുള്ള ജനാഭിലാക്ഷത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയാണ് സി.പി.എം.
പക്ഷേ, ആ മാറ്റം സങ്കുചിത ചിന്താഗതിക്കാരായ പാര്‍ട്ടി നേതാക്കള്‍ക്ക് സാധിക്കില്ല.
തങ്ങളുടെ രാഷ്ട്രീയം എന്താണെന്നറിയാന്‍ സംഭാവന നല്‍കുന്ന മൊതലാളിമാരോട് ഉപദേശം ചോദിക്കേണ്ടവിധം
തൊഴിലാളിത്വം നഷ്ടപ്പെട്ടവരാണ് ഇതിന്റെ ഇന്നത്തെ നേതാക്കള്‍.
നേതാക്കള്‍ വെറും മാനേജുമെന്റ് വിദഗ്ദരാകുംബോള്‍
താല്‍ക്കാലിക ലാഭങ്ങള്‍ക്കായി അടിത്തറയിളക്കി വില്‍ക്കും.

പാര്‍ട്ടി സ്വന്തം വ്യക്തിത്വം മനസ്സിലാക്കി ഒന്നുകില്‍ നന്നാകുക.
അല്ലെങ്കില്‍ നശിക്കുക.

ഒരു കോണ്‍ഗ്രസ്സായി സി.പി.എമ്മിനെ ഇനി അധിക കാലം ജനം സഹിക്കില്ല, തീര്‍ച്ച.

chithrakaran:ചിത്രകാരന്‍ said...

നേതൃത്വത്തിന്റെ ചെറിയൊരു നിലപാടു മാറ്റുകയാണെങ്കില്‍ ഇന്ത്യയൊട്ടുക്ക് പടര്‍ന്നു പിടിക്കാനുള്ള ജനാഭിലാക്ഷത്തിന്റെ പിന്തുണയുള്ള പാര്‍ട്ടിയാണ് സി.പി.എം.
പക്ഷേ, ആ മാറ്റം സങ്കുചിത ചിന്താഗതിക്കാരായ പാര്‍ട്ടി നേതാക്കള്‍ക്ക് സാധിക്കില്ല.
തങ്ങളുടെ രാഷ്ട്രീയം എന്താണെന്നറിയാന്‍ സംഭാവന നല്‍കുന്ന മൊതലാളിമാരോട് ഉപദേശം ചോദിക്കേണ്ടവിധം
തൊഴിലാളിത്വം നഷ്ടപ്പെട്ടവരാണ് ഇതിന്റെ ഇന്നത്തെ നേതാക്കള്‍.
നേതാക്കള്‍ വെറും മാനേജുമെന്റ് വിദഗ്ദരാകുംബോള്‍
താല്‍ക്കാലിക ലാഭങ്ങള്‍ക്കായി അടിത്തറയിളക്കി വില്‍ക്കും.

പാര്‍ട്ടി സ്വന്തം വ്യക്തിത്വം മനസ്സിലാക്കി ഒന്നുകില്‍ നന്നാകുക.
അല്ലെങ്കില്‍ നശിക്കുക.

ഒരു കോണ്‍ഗ്രസ്സായി സി.പി.എമ്മിനെ ഇനി അധിക കാലം ജനം സഹിക്കില്ല, തീര്‍ച്ച.

മനനം മനോമനന്‍ said...

ഇതുവരെയുള്ള കമന്റുകൾക്കു നന്ദി!

suraj::സുരാജ് said...

ഒരാള്‍ക്ക് തന്നെ മൂന്ന് നന്ദിയോ?

Unknown said...

എന്നാൽ ബംഗാളിലോ? പത്തു മുപ്പതു കൊല്ലക്കാലം പാവപ്പെട്ടവന്റെ പാർട്ടി ഭരിച്ചിട്ട് ഇന്നും അവിടെ ചേരികളിലും ചെറ്റക്കുടിലുകളിലും, തെരുവുകളിലും വിശപ്പിന് ആഹാരമില്ലാതെ, ഉടുതുണിയ്ക്കു മറുതുണിയില്ലാതെയും, കുടിവെള്ളമില്ലാതെയും പാവങ്ങൾ ഇന്നും കഴിയുന്നു . അവർക്കു ഒരുഗതിയും പരഗതിയും ഉണ്ടായില്ല. ഇതിനകം എന്തെല്ലാം ചെയ്യാമായിരുന്നു, അവിടെ! ചെയ്തോ?

you said it!

Zebu Bull::മാണിക്കൻ said...

പ്രിയ അഭിലാഷ്, ഈ സ്ഥിതിവിവരക്കണക്കുകളൊക്കെ പോസ്റ്ററടിച്ച് എല്ലായിടത്തും കൊണ്ടുപോയി ഒട്ടിക്കൂ. തോറ്റവര്‍‌ക്കൊക്കെ കുറച്ചു സമാധാനമാകട്ടെ.

ഇന്ത്യയില്‍ ഒരു നല്ല ഇടതുപക്ഷമുണ്ടാകണമെങ്കില്‍ ഇന്നത്തെ മാര്‍ക്സിസ്റ്റ് പാര്‍‌ട്ടി തകരണം. ബ്രെയിന്‍ വാഷ് ചെയ്യപ്പെടാത്ത പുരോഗമനവാദികള്‍ ഉണ്ടാകണം. ഇതും അതിലേക്കൊരു ചെറിയ കാല്‍‌വയ്പ്.

kaalidaasan said...

മനോമനാ,

ആത്മാര്‍ത്ഥമായ ഈ വിലയിരുത്തല്‍ സ്വാഗതം ചെയ്യുന്നു. ഇതിനു മുമ്പ്, ഇതൊക്കെ ഞാന്‍ പലയിടത്തുമെഴുതിയപ്പോള്‍ മനോമനന്‍ ഉള്‍ പ്പടെയുള്ള പലരും അതൊക്കെ നിഷേധിക്കയുണ്ടായി.

സി പി എന്ന പാര്‍ട്ടി, മറ്റ് ഇടതു പാര്‍ട്ടികളും, നശിക്കാന്‍ പാടില്ല. കേരളത്തിലെയും ബംഗാളിലേയും പാര്‍ട്ടി നേതാക്കള്‍ ജനങ്ങളില്‍ നിന്നും വളരെ അകലെയാണ്. അവിടെ തുടങ്ങി അപചയം. മറ്റെല്ലാം അതിന്റെ പിന്നാലെ വന്നതാണ്. തെറ്റു തിരുത്തല്‍ വെറും അധരവ്യായാമം ആയാല്‍ ജനങ്ങള്‍ കൂടുതല്‍ അകലും. അത്മാര്‍ത്ഥതയോടെയാണെങ്കില്‍ അകന്നവരെല്ലാം തിരിച്ചു വരും.