Thursday, November 18, 2010

പിണറായിയെ കണ്ടൂടോമാനിയ

പിണറായിയെ കണ്ടൂടോമാനിയ

പിണറായി വിജയനെ അധിക്ഷേപിക്കുന്ന -മെയിൽ സന്ദേശം അയച്ചവർക്കെതിരെ അദ്ദേഹംപരാതി നൽകിയത് ചില ബൂലോകമാഫിയകൾക്കും മനോരമ തുടങ്ങിയ ചില ചാനൽ മാഫിയകൾക്കുംഇഷ്ടപ്പെട്ടിട്ടില്ല. പിണറായി അതിനെ അവഗണിക്കണമായിരുന്നുവത്രേ!

നേതാക്കളേ അധിക്ഷേപിക്കാൻ (സി. പി. . എം നേതാക്കളെ മാത്രമണെന്ന് പ്രത്യേകംപറയേണ്ടല്ലോ) മറ്റു പൌരന്മാർക്ക് അവകാശമുണ്ടത്രേ. യൂത്ത് കോൺഗ്രസ്സുകാർ പീണറായിവിജയനെ അധിക്ഷേപിക്കുന്ന കൂട്ട -മെയിലുകൾ അയച്ച് ജനാധിപത്യാ‍വകാശ സംരക്ഷണംനടത്താൻ പോകുന്നുവത്രേ! എന്തൊരു ജനാധിപത്യ ബോധം!

ഇപ്പോഴത്തെ അധിക്ഷേപത്തിനെതിരെ കേസിനു പോയതിനെ പരാമർശിക്കുമ്പോൾ പഴയൊരുകാര്യം അവർ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. പിണറായിയുടേതെന്ന് പറഞ്ഞ് മറ്റാരുടേയോ വീടിന്റെപടം -മെയിൽ ആയി പ്രചരിപ്പിച്ചതിനെക്കുറിച്ചാ‍യിരുന്നു അത്. അന്ന് കേസിനു പോകുന്നതിനുപകരം പിണറായിയുടെ യഥാർത്ഥ വീടിന്റെ പടം ജനങ്ങളെ കാണിക്കണമായിരുന്നുവത്രേ!

ഇനിയിപ്പോൾ ഒരു ദിവസം പിണറായിയുടെ തലയും മുണ്ടില്ലാതെ നിൽക്കുന്ന മറ്റാരുടെയെങ്കിലും ഉടലുംചേർത്തു വച്ച് ഇന്റെനെറ്റിലൂടെ പ്രചരിപ്പിച്ചെന്നിരിക്കട്ടെ. . പിണറായി കേസൊന്നും കൊടുക്കാൻപാടില്ല. മറിച്ച് തന്റെ യഥാർത്ഥ നഗ്നത മാലോകരെ കാണിച്ച് തന്റെ നിരപരാധിത്വം തെളിയിക്കണം. പിണറായിയെ കണ്ടൂടോമാനിയ ബാധിച്ച ഇവന്മാരെയൊക്കെ കൂട്ടായി മുണ്ടുപൊക്കി കാണിച്ചുകൊടുക്കുകയല്ലാതെ എന്തു ചെയ്യാൻ?

7 comments:

ഐക്കരപ്പടിയന്‍ said...

അപ്പൊ..ആവിഷ്കാര സ്വാതന്ത്ര്യം മണ്ണാന്‍ കട്ട..അല്ലെ...?

ഐക്കരപ്പടിയന്‍ said...

അപ്പൊ..ആവിഷ്കാര സ്വാതന്ത്ര്യം നമുക്കെല്ലാവര്‍ക്കും കൂടി പുഴുങ്ങി തിന്നാം....അല്ലെ...?

Anonymous said...

Blogger സലീം ഇ.പി. said...

അപ്പൊ..ആവിഷ്കാര സ്വാതന്ത്ര്യം മണ്ണാന്‍ കട്ട..അല്ലെ...?

November 19, 2010 12:41 AM

മണ്ണാങ്കട്ട എന്ന് നേരെചൊവ്വേ പറയാന്‍ പഠിച്ചിട്ടുപോരേ ആവിഷ്കരിക്കല്‍? എഴുതിയത് അക്ഷരപ്പിശകല്ല എന്ന് ഉറപ്പാണ്, അല്ലെങ്കില്‍ മണ്ണാങ്കട്ട രണ്ട് വാക്കായി മണ്ണാന്‍ എന്നും കട്ട എന്നും ആവില്ലായിരുന്നു.

മനനം മനോമനന്‍ said...

ചുമ്മാ പോണോന്റ മറ്റേടത്ത് ചുണ്ണാമ്പു തേയ്ക്കലല്ല ആവിഷ്കാര സ്വതന്ത്ര്യം. അപരന്റെ മുണ്ടുരിഞ്ഞ് അകത്ത് പറിങ്ങാണ്ടി ഇരിക്കുന്നുവെന്നു വിളിച്ചു പറയുന്നതുമല്ല ആവിഷ്കാര സ്വാതന്ത്ര്യം. സ്വന്തം മുണ്ടുരിഞ്ഞു തലയിൽ കെട്ടലുമല്ല ആവിഷ്കാര സ്വാതന്ത്ര്യം.ആദ്യം ആവിഷ്കാരം എന്ന വാക്കിന്റെ ആർത്ഥം പഠിക്കുക!

അപ്പൂട്ടൻ said...

പിണറായി വിജയന്റെ വീടിനെക്കുറിച്ച്‌ ഇ-മെയിൽ അയച്ചത്‌ ദുരുദ്ദേശ്യപരമാണെന്ന് അംഗീകരിക്കാം. തെറ്റായ ഒരു പരാമർശം, ഒരു വ്യക്തിഹത്യ തന്നെയാണ്‌ ഇവിടെ സംഭവിച്ചത്‌.

പക്ഷെ ഇക്കഴിഞ്ഞ കേസിൽ കാര്യങ്ങൾ അൽപം അതിരുകടന്നു എന്നാണ്‌ എന്റെ വിലയിരുത്തൽ. പഴയ ഒരു സിനിമയിലെ സംഭാഷണം എടുത്തുപയോഗിക്കുന്നത്‌ ഒരു തമാശ എന്നതിൽ കവിഞ്ഞ്‌ യാതൊരു പ്രാധാന്യവുമില്ലാത്തതാണ്‌. അതിനെതിരെ സ്റ്റേറ്റ്‌ നടപടിയെടുക്കാൻ തുനിയുന്നത്‌ അപലപനീയമാണ്‌.
തെരഞ്ഞെടുപ്പുസമയത്ത്‌ മറുവിഭാഗത്തെ നേതാവിന്റെ പ്രസംഗം മിമിക്രിയായി അവതരിപ്പിക്കാറില്ലേ രാഷ്ട്രീയപ്പാർട്ടികൾ. അതിനേക്കാൾ മോശമാണോ ഇത്‌? കൈരളിയിലും പീപ്പിൾ ചാനലിലും സറ്റയർ പരിപാടികളിൽ എതിർപ്പാർട്ടിയിലെ നേതാക്കളെ കളിയാക്കുന്ന പരിപാടികൾ വരാറില്ലേ, പലപ്പോഴും സിനിമാദൃശ്യങ്ങൾ intersperse ചെയ്തുതന്നെ. അതുപോലെ ഇത്‌ കാണാൻ എന്തേ പിണറായി വിജയന്‌ സാധിക്കുന്നില്ല?

കാവലാന്‍ said...

പിണറായിക്കിനി കേസിനു പോകാനേ മിക്കവാറും നേരം കാണൂ. കുറ്റപ്പേരുവിളിച്ചു,കൊഞ്ഞനം കുത്തി,പിച്ചി,നുള്ളി, മൂക്കിമ്മെ തൊട്ടു മുതലായ പരാതികളുമായി അദ്ധേഹം കോടതികയറുമ്പോള്‍ കുട്ടിസകാക്കളൊക്കെ പിന്നാലെ തന്നെ കാണണം, ക്രാ......ക്രാ.... വിളിക്കാന്‍.

ഇ.എ.സജിം തട്ടത്തുമല said...

തമാശയൊക്കെ തമാശയായി കാണാനുള്ള കലാബോധമൊക്കെ പിണറായിക്കുണ്ട്. മറ്റ് രാഷ്ട്രീയനേതാക്കളെ കളിയാക്കുന്നതുപോലെ പിണറായിയെയും കളി ആക്കുന്ന എത്രയോ കാർട്ടൂണുകളും മിമിക്രികളും ഒക്കെ വരുന്നു. അതിനെതിരെയൊന്നും പിണറായി കേസിനും മറ്റും പോയില്ലല്ലോ. ഇതിപ്പോൾ അതൊന്നുമല്ല. എങ്കില്പിന്നെ പിണറായി മാത്രമല്ലല്ലോ ഇവിടെ രാഷ്ട്രീയ നേതാവ്. വലതുപക്ഷത്തും ഇടതുപക്ഷത്തും ഒക്കെ എത്രയോ നേതാക്കൾ വേറെയുണ്ട്. പല യു.ഡി.എഫ് നേതാക്കന്മാരുടെയും പേരിൽ എത്രയയോ അഴികതി കേസുകളും നാറ്റകേസുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നു. അതിനെതിരെയൊന്നും ഒരു ആവിഷ്കാരസ്വാതന്ത്ര്യവും ആരും പുറത്തെടുത്ത് കാണുന്നില്ല. ആവിഷ്കാര സ്വാതംന്ത്ര്യം എന്നു പറഞ്ഞാൽ അത് സി.പി.ഐ (എം) നേയും അതിന്റെ നേതാക്കളെയും കുറിച്ച് എന്തും പ്രചരിപ്പിക്കാനുള്ള അവകാശം എന്നല്ലല്ലോ അർത്ഥം. അഴിമതിയും അലവലാതിത്തരങ്ങളും കോൺഗ്രാസ്സ് യു.ഡി.എഫ് നേതാക്കളുടെ അവകാശമായി അംഗീകരിച്ചു കൊടുക്കുന്നവരാണ് പിണറായിക്കും സി.പി.എമ്മിനും എതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചു നടക്കുന്നത്. പിണറായി കേരള രാഷ്ട്രീയത്തിലെ ശക്തനായ ഒരു നേതവാ‍ണ്. ആരെടാ അവിടെ എന്നു ചോദിച്ചാൽ ഞാനെടാ ഇവിടെ എന്നു പറയാൻ ആർജ്ജവമുള്ള നേതാവ്. ഇപ്പോൾ സി.പി.ഐ.എമ്മിന്റെ ഒരു ശക്തിശ്രോതസാണ് പിണറായി വിജയൻ . അതിന്റെ ഒരു വേവലാതി പിണറായി പാർട്ടി സെക്രട്ടറി ആയതുമുതൽ എതിരളികൾക്കുണ്ട്. അതുകൊണ്ടുതന്നെ ആ സഖാവിനെ തകർക്കേണ്ടത് പാർട്ടി ശത്രുക്കളുടെ ആവശ്യമാണ്. പാർട്ടിയെ ക്ഷീണിപ്പിക്കുവാനും നശിപ്പിക്കാനും ഉള്ള ഒരു അവശ്യവസ്തുവാക്കി പിണറായിയെ അവർ ഉപയോഗിക്കുകയാണ്.അല്ലെങ്കിൽതന്നെ അല്പം പരുക്കൻ സ്വഭാവം അരോപിക്കാൻ കഴിയും എന്നതിനപ്പുറം എന്താണ് പിണറായിയിൽ കാണുന്ന ദോഷം? ചങ്കുറപ്പും ഉൾക്കരുത്തും ഉള്ള അടിയുറച്ച ഒരു കമ്മ്യുണിസ്റ്റാണദ്ദേഹം. പാർട്ടിക്കാർക്ക് അതറിയാം. സിനിമയിലും മറ്റും കാണുന്ന നായക പ്രതിനായക സങ്കല്പങ്ങളിലെന്നപോലെ എല്ലാ തിന്മകളുടെയും പ്രതീകമായി ആ സഖാവിനെയും ഏതാനും സി.പി.ഐ.എം നേതാക്കളെയും ചിത്രീകരിക്കുകയാണ്. ഇതിന്റെ എല്ലാം ലക്ഷ്യം ഈ പാർട്ടിയെ നശിപ്പിക്കുക എന്നതാണ്. പാർട്ടിക്കോ അതിന്റെ നേതാക്കൾക്കോ കാലാകാലങ്ങളിൽ എടുക്കുന്ന നയ സമീപനങ്ങളിലോ പോരായ്മകൾ ഉണ്ടായിട്ടില്ലെന്ന് പാർട്ടി പോലും പറയുന്നില്ല. പിശകുകൾ സ്വയം തിരിച്ചരിഞ്ഞ് തെറ്റ് തിരുത്താനുള്ള ശ്രമങ്ങൾ എപ്പോഴും- ഇപ്പോഴും നടന്നു വരുന്നുമുണ്ട്. ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും പാളിച്ചകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒന്നും ചെയ്യാനില്ലാത്തവർക്ക് ഒരു തെറ്റും സംഭവിക്കില്ല. അങ്ങനെയല്ലല്ലോ സി.പി.ഐ.(എം.). രഷ്ട്രീയം ഈ പാർട്ടിയ്ക്ക് ഗൌരവമുള്ള ഒരു സാമൂഹ്യ സേവനമാണ്. ഒരു പ്രതിരോധ പ്രസ്ഥാനം എന്ന നിലയിലാണ് അത് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പും വിജയപരാജയങ്ങളും ഒക്കെ പാർട്ടി നടത്തുന്ന പോരാട്ടങ്ങളുടെഭാഗമാണ്. എന്തിനു ഭരണം പോലും ഒരു സമരമാണ്. ഭരണകൂടവും ഭരണീയരുമില്ലാത്ത അഥവാ അതിന്റെ ആവശ്യം പോലുമില്ലാത്തത്രയും സമ്പൂർണ്ണമായ ഒരു ലോകം സ്വപ്നം കണ്ടു നടക്കുന്നവരെ സംബന്ധിച്ചിടത്തോളം താൽക്കാലികമായി ലഭിക്കുന്ന ഭരണമൊന്നും പാ‍ർട്ടിയെ സംബന്ധിച്ച് ഗൌരവമുള്ള സംഗതികൾ അല്ല. ജനമധ്യത്തിലാണ് പാർട്ടിയുടെ പ്രവർത്തനം. ലാവ്ലിം കേസ് പൊളിഞ്ഞപ്പോൾമുതൽ ഇനിയെന്തു വേണ്ടൂ എന്നു വിചാരിച്ച് വിഷമിച്ച് നടക്കുന്നവരുടെ കൂട്ടത്തിൽ പെട്ടവരാ‍ണ് ഇപ്പോൾ ഇ-മെയിലു മായി നടക്കുന്നത്.മുമ്പ് പിണറായിയുടെ വീടെന്നു പറഞ്ഞ് ആരുടെയോ വീടിന്റെ പടം ഇ-മെയിലിൽ പ്രചരിപ്പിച്ച് സഖാവിനെ ആക്ഷേപിച്ചു. ഇപ്പോൾ ചില വിരുതന്മാർ കാർട്ടൂണുമായി ഇറങ്ങി. തമാശയാണത്രേ തമാശ! ഒരു കാര്യം നമുക്കുറപ്പിക്കാം. ഇത്തരം ദുഷ്പ്രചരണങ്ങളുടെ കുത്തൊഴുക്കില്പെട്ടൊന്നും പിണറായി വിജയനോ ഇപ്പോൾ അദ്ദേഹം നയിക്കുന്ന സി.പി.ഐ.എമ്മോ തകരാനൊന്നും പോകുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി ഐ.എം പോലുള്ള പാർട്ടിയുടെ സാന്നിദ്ധ്യം അനിവാര്യമാണ് എന്നത് എതിർ രാഷ്ട്രീയക്കാരടക്കം സമ്മതിക്കുന്ന കാര്യമാണ്. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. ഇത്രയധികം അങ്ങ് അധിക്ഷേപിക്കുവാൻ മാത്രം അത്ര മോശപ്പെട്ട പാർട്ടിയൊന്നുമല്ല ഇന്ത്യയിലെ സി.പി.ഐ.(എം). ഉള്ളതിൽ ഏറ്റവും ഭേദപ്പെട്ട ഒരു പാർട്ടി തന്നെയാണ്. ഈ പാർട്ടിക്കെതിരെയും അതിന്റെ നേതാക്കന്മാർക്കെതിരെയും ദുരുദ്ദേശത്തോടും ദുരുപതിഷ്ടമായും നടക്കുന്ന പ്രചരണങ്ങളെ കണ്ടില്ലെന്നു നടിക്കാനോ അവഗണിയ്ക്കാനോ പാർട്ടിയെ സ്നേഹിക്കുന്നവർക്കു കഴിയില്ല. സ്.പി.ഐ.എമ്മിനേക്കാൾ നല്ലൊരു രാഷ്ട്രീയ പാർട്ടിയെ ഇന്ത്യയിൽ ചൂണ്ടി കാണിച്ചിട്ട് വേണം അതിരുവിടുന്ന ഈ പരിഹാസങ്ങൾ ഒക്കെ സി.പി ഐ (എം) നെതിരെ ചൊരിയാൻ!